ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രുത് ; എങ്കിലും ഗ്രന്ഥകാരൻ വിസ്തരഭീരുവായി ഇതിഹാസച്ഛായയിൽ കഥ മാത്രം പറഞ്ഞുകൊണ്ടു പോകുന്ന പദ്യങ്ങളും ഇടയ്ക്കിടയ്ക്കുണ്ടെന്നു സഹൃദയന്മാർക്കുകാണാവുന്നതാണ് . ' കാതർയ്യം ചേർത്തു കോകങ്ങളിൽ ' 'പ്രത്യബ്ജം പ്രത്യഷൾപദം ' ഇത്യാദി പദ്യങ്ങളും ' കാട്ടിൻനടുവേ കൂട്ടത്തോടെ ' 'അസ്തഗിരീശ്വരമസ്തകസീമനി ' ഇത്യദിഗദ്യങ്ങളും നാം വായിക്കുമ്പോൾ ഉത്തരഭാഗവും കവിക്കു വേണമെങ്കിൽ അത്തരത്തിൽ ആപാദചൂഡം , അനുപദം , ആകർഷകമാകത്തക്ക രീതിയിൽ രചിക്കാമായിരുന്നു എന്നു തോന്നിപ്പോകുന്നു . പക്ഷേ അങ്ങനെ ഒരഭിസന്ധി കവിക്ക് ഉണ്ടായിരുന്നില്ലെന്നാണു് ഊഹിക്കേണ്ടിയിരിക്കുന്നത് .

                നൈഷധചമ്പൂകാരൻ  ഒരു  വരിഷ്ഠനായ  സംസ്കൃതകവിയായിരുന്നു .  തന്നിമിത്തം  അദ്ദേഹം  സംസ്കൃതപദ്യഗദ്യങ്ങളുടെ  രചനയിൽ  പ്രകടീകരിച്ചിട്ടുള്ള  പാടവം  ഭാഷാപദ്യഗദ്യങ്ങളുടെ  നിർമ്മിതിയിൽ  താരതമ്യേന  വിരളമായേ പരിസ്ഫുരിക്കുന്നുള്ളൂ .  പ്രസ്തുതചമ്പുവിനെന്നല്ല ,  ഏതു  സൂക്തിരത്നമാല്യത്തിനും  നടുനായകമായി  ശോഭിക്കുന്നതിനും  ഏതു  സഹൃദയന്റെ  ശ്ലാഖാതിരേകത്തേയും  സവിശേഷമായി  ആവർജ്ജിക്കുന്നതിനും  പര്യാപ്തമായ ഒന്നാണ്
                            "സങ്കല്പസങ്ഗമസുഖനുഭവസ്യ  നാഹം
                              ഭങ്ഗം  കരോമി  സമയേ  സമേത്യ ,
                              സഞ്ചിന്ത്യ  നൂനമിതി  തൌ  സമയം  വിഹായ

നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ ."










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/200&oldid=156090" എന്ന താളിൽനിന്ന് ശേഖരിച്ചത്