ഭാഷാചമ്പുകൾ
സ്വച്ഛം തന്നാനനത്തിൽ ശ്രമജലകണികാ-
വൃന്ദവും ചേർത്തുമേന്മേ-
ലുൾച്ചേരും സർവഗർവം തടവിന വചനം
ഘോഷയാമാസ രുക് മീ . " (2)
3.രുക്മിണിയുടെ ദുഃഖം
_____________
"ഏശാതോരാത്മകാംക്ഷാനദിനടുവിലിറ-
ക്കീട്ടു പഞ്ചായുധൻ മാ-
മാശാപാശേന ബന്ധിച്ചനുദിനമനിശം
ബാധതേ ബാണജാലൈഃ ;
ഈശാ, നിൻപാദസേവാ വിരവിനൊടു വൃഥാ
ജാതയായോ മദീയാ ?
നാശം തന്നേ ഫലിക്കൂ നിഖിലതനുഭൃതാം
ദൈവതം വാമമായാൽ." (3)
4.രുക്മിണിയുടെ സന്ദേശത്തിൽനിന്നു്-
_______________________
"മറ്റാരുമില്ല ശരണം മമ ദീനബന്ധോ !
വറ്റാതെഴിൻറ കരുണാമയതോയസിന്ധോ !
ചുറ്റത്തിൽ വന്നു ദയിതാം തവ കൊണ്ടുപോ മാം
പറ്റും രമാം ഭഗവതീം ഹരിയേന്റെ പോലെ." (4)
5.രുക്മിണി ശ്രീകൃഷ്ണനെ കാണുന്നതു്-
______________________
"ബദ്ധാമോദം ചമൂനാമരികിലരികിൽനി-
ൻറഗ്രജം സീരപാണിം
മദ്ധ്യേ ലാളിച്ചുലാളിച്ചുപചിതരസമ-
ന്യോന്യമാഭാഷമാണം
280
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.