എട്ടാമധ്യായം
മിണ്ടാർ പണ്ടേതശേഷം കളവു മുഴുവനേ
വച്ചു വിശ്വാസപൂർവം ;
തണ്ടിൽച്ചാരുത്വമേശാഞ്ഞൊരുകുറികരയേ-
റാത്ത തന്വംഗി താനേ
തണ്ടിച്ചെന്നാൾ തദാനീം തരുണസവിധ,മെൻ
തോഴ, നന്നോ വിനോദം? (23)
നഷ്ടാശങ്കമൊരഷ്ടമച്ചനിയകം
പുക്കൂ കവീനാം തഥാ
മൃഷ്ടാന്നം പുനരസ്തമിച്ചിതഖിലം
ഗേഹേ ചകോരീദൃശാം ;
ഹൃഷ്ടാ തോഴ, സരസ്വതീ ഭഗവതീ
ജിഹ്വാഗ്രരങ്ഗേ സതാം
പുഷ്ടാനന്ദമിരുന്നുകൊണ്ടു സുഖമേ
കാലം കഴിച്ചീടിനാൾ." (24)
അമ്മായിശ്ലോകങ്ങളെഴുതിവന്നിരുന്ന പൊട്ടക്കവികളുടെ കഥ പരുങ്ങലിലായി എന്നു സാരം.
"വിശ്വത്തിലമ്മന്തിരവാതികൾക്കും
വശ്യപ്രണാശാൽ വയറും കുറഞ്ഞൂ ;
നിശ്ശേഷഭൂദേവനികേതമെല്ലാ-
മച്ചോ ! സമൃദ്ധം ധനധാന്യപൂർണ്ണം." (25)
നമ്പൂരിമാർ വേശ്യാഗൃഹങ്ങളിൽപോയി മുടിയാത്തതുകൊണ്ടു് അവരുടെ ഗൃഹങ്ങളിൽ സമ്പത്തു വർദ്ധിച്ചു . യുവാക്കന്മാർ യുവതികളോടു്
335
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.