ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കശ്യപൻ പറഞ്ഞു
നിങ്ങൾക്കു സുഖമല്ലല്ലീ സുഭിക്ഷം പുത്ര, ഭക്ഷണം?
മനുഷ്യലോകത്തൈ തേ പെരികെത്തീറ്റി കിട്ടുമോ? 8

ഗരുഡൻ പറഞ്ഞു
അമ്മയ്ക്കു കുശലംതന്നെ സൊദരന്നുമെനിക്കുമേ
താത, ധാരാളമായ്ത്തീറ്റി കിട്ടാഞ്ഞു സുഖമില്ല മേ. 9

നാഗങ്ങളെന്നേയമൃതങ്ങാഹരിപ്പാനയച്ചുതേ
മാതൃദാസ്യം വേർപ്പെടുത്താനതു ഞാമാഹരിക്കുവൻ. 10

നിഷാദപടലം1 തിന്നാനമ്മ കല്പിച്ചുതന്നു മേ
അസംഖ്യമവരെത്തിന്നും തൃപ്തി തോന്നുന്നതില്ല മേ. 11
അതിനാൽ ഭഗവൻ, ഭക്ഷ്യമെങ്ങു വേറിട്ടു നല്ക മേ

അമൃതഹരണത്തിന്നു ബലമുണ്ടാംവിധം വിഭോ! 12
ഇപ്പൈദാഹം തീരുമാറു സാപ്പാടരുളണം ഭവാൻ.
കശ്യപൻ പറഞ്ഞു
ഇസ്സരസ്സു മഹാപുണ്യം വിശ്രുതം വാനിലും പരം 13

ആമജ്യേഷ്ഠനെയിങ്ങാന കുമ്പിട്ടെന്നും വലിപ്പവൻ.
ഇവർക്കുതമ്മിൽ മുജ്ജന്മഭവമാം വൈരമോതുവൻ 14

കേളായതുമവര‍ക്കൊക്കും കോളാം കായപ്രമാണവും.2
ഉണ്ടായിരുന്നു മുനി മുൻശുണ്ടിക്കാരൻ വിഭാവസു 15

അവന്നു തമ്പി സുമഹാതപസ്സാം സുപ്രതീകനും.
മുതലൊന്നിച്ചു വാഴ്വാനാ ഭ്രാതാവിന്നില്ല സമ്മതം 16

സുപ്രതീകൻ ഭാഗകാര്യമെപ്പൊഴും ചൊല്ലീ നോക്കുമേ.
പിന്നെചൊന്നാൻ സുപ്രതീകൻതന്നോടേട്ടൻ വിഭാവസു 17

ഭാഗം കഴിപ്പാൻ പലരുമിച്ഛിപ്പോരുണ്ടു നിത്യവും;
ഭാഗിച്ചാലർത്ഥമോഹംകൊണ്ടന്യോന്യമിടയും ദൃഢം. 18

സ്വന്തം മുതൽ തിരിച്ചേറ്റാ സ്വാർത്ഥക്കാരെയറിഞ്ഞുടൻ
ഛിദ്രിപ്പിക്കുമമിത്രന്മാരത്രേ മിത്രസ്വരൂപികൾ. 19

ഛിദ്രിച്ചാലിടയിൽച്ചാടും ചിത്രം വേറിടടതിൽ ചിലർ
ഭാഗം കഴിച്ചോർക്കു പല ഭാഗം നുതൽ നശിക്കുമേ. 20

അതിനാൽ ഭ്രാതൃഭാഗത്തെ പ്രശംസിപ്പീല സജ്ജനം
ഗുരുമര്യാദയും വിട്ടു തമ്മിൽ ശങ്കിക്കുവോർക്കളെ. 21
അടക്കാൻ കഴിയാത്തോൻ നീ ഭാഗദ്രവ്യം കൊതിക്കയാൽ
സുപ്രതീക, ഭവാൻ ദുഷ്ടഹസ്തിയായിബ് ഭവിച്ചിടും 22

ഏവം ശപ്തൻ8 സുപ്രതീകൻ വിഭാവസുവൊടോതിനാൻ:
“നീ വെള്ളത്തിന്നുള്ളിൽ വാഴുമാമയായിബ് ഭവിച്ചിടും" 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/113&oldid=156439" എന്ന താളിൽനിന്ന് ശേഖരിച്ചത്