ആത്തപസ്യികൾ ഹോമിച്ചാരഗ്നിയങ്കൽ യഥാവിധി
മന്ത്രമുച്ചാവചം1 ചൊല്ലിട്ടെന്തിച്ഛിച്ചെന്നു കേൾക്കുക. 12
കാമവീര്യൻ കാമഗമനമരേന്ദ്രഭയപ്രദൻ
മറ്റൊരിന്ദ്രൻ സുരക്കൊക്കാൻ മുററും കല്പിച്ചു താപസർ. 13
നൂറിരട്ടിച്ചിന്ദ്രനേക്കാൾ ശൂരൻ വീരൻ മനോജവൻ
ഞങ്ങൾക്കെഴും താപസ്സാലെയിങ്ങുണ്ടായ് വരിക്കെ 14
ന്നുതാൻ. അതറിഞ്ഞുടനുൾത്താപം ചിതറുംപടി ശക്രനും
പുരുവ്രതൻ കശ്യപനെശ്ശരണം കണ്ടിതപ്പാഴേ. 15
ഇന്ദ്രൻചൊല്ലാലിതുമറിഞ്ഞാപ്രജാപതി കശ്യപന്
ബാലഖില്യാന്തികം പുക്കു ചോദിച്ചൂ കാമ്മസിദ്ധിയെ2 16
അവ്വണ്ണമേയെന്നു ചൊന്നാരുത്തരം സത്യവാദികൾ
സാന്ത്വമാന്നവരോടോതീ കശ്യപൻതാൻ പ്രജാപതി. 17
കശ്യപൻ പറഞ്ഞു
ബ്രപമാവിനെ മുപ്പാരിന്നിന്ദ്രനായ് നിശ്ചയിക്കവേ
ഇന്ദ്രാത്ഥമേ നിങ്ങളേവം യന്തിപ്പൂ താപസേന്ദ്രരേ! 18
ബ്രപമകല്പനയേ മിഥ്യയാമ്മാറാക്കാല്ല മാമ്യരേ!
നിങ്ങൾ സങ്കല്പിച്ചു ചെയ് വതിങ്ങേതും മിഥ്യയായ് വരാ.
അവൻ പത്രിതതി8ക്കിന്ദ്രനാവട്ടേ ബലവീര്യവാൻ
ഇരക്കുമിദ്ദേവരാജൻപേരിൽ കനിവുകൊള്ളുവിൻ. 20
സൂതൻ പറഞ്ഞു
ഇത്തരം കശ്യപൻ ചൊല്ലെസ്സത്വരം ബാലഖില്യരും 21
ഉത്തരം ചൊല്ലി മുനിയെയൊത്തെരം4 സൽക്കരിച്ചഹോ!
ബാലഖില്യൻമാർ പറഞ്ഞു
ഞങ്ങളെല്ലാവരും കൂടീട്ടിങ്ങിന്ദ്രാത്ഥ്പം ശ്രമിപ്പവർ
അങ്ങും പുത്രാത്ഥമാം കമ്മമങ്ങു ചെയ്യുവതില്ലയോ? 22
ഈക്കമ്മമങ്ങു സഫലമാകുമാറ്റേറുവാങ്ങുക
ആയതൊക്കെച്ചെയ്യു, കെന്തോ
ശ്രേയസ്സായിബ് ഭവിച്ചിടും. 23
സൂതൻ പറഞ്ഞു
ഇക്കാലംതന്നെ ശുചിയാം ദക്ഷനന്ദിനി ദേവപിയാൾ
കല്യാണി പുത്രനെക്കാമിച്ചല്ലോ വിനതയെന്നവൾ. 24
തപം ചെയ്തും പുംസവനേ വ്രതസ്നാനവിശുദ്ധയായ്
ഭർത്തൃപാശ്വം പുക്കിതപ്പോളിത്ഥം കല്പിച്ചു കശ്യപൻ. 25
ദേവീ, നിന്നീപ്സിതാരംഭമേററം സഥലമായ് വരും
പെറും നീ വീരരാം രണ്ടു പുത്രരെബ ഭൃവനേശരായ്. 26
ബാലഖില്യ താപസ്സാലുമെൻ സഖല്പത്തിമാലുമേ 27
നിനക്കുണ്ടാം യോഗ്യപുത്രർ വിശ്വപൂജിതരായ് വരും.
താൾ:Bhashabharatham Vol1.pdf/120
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല