321
ദേവയാനി പറഞ്ഞു
തീപോലെ മാൽ രണ്ടുമെന്നെ ദഹിപ്പു
കചന്റെ നാശം താതേ, യുഷ്മൽ പ്രാണാശം;
കചൻ നശിച്ചാൽ സുഖമില്ലെനിക്കു
ഭവാൻ കഴിഞ്ഞാൽ കഷ്ടമേ! ജീവിയാ ഞാൻ. 57
ശുക്രൻ പറഞ്ഞു
ബൃഹസ്പതിക്കണ്ണി, ജയിപ്പു ഭക്തൻ,
നിന്നെബ് ഭജിക്കുന്നിതു ദേവയാനി;
സഞ്ജീവനീവിദ്യയെ വാങ്ങെടോ നീ
കചാകൃതിക്കിന്ദ്രനല്ലെന്നുവെച്ചാൽ. 58
എൻ വയററില്പെട്ടൊരുവൻ പിന്നെജ്ജീവിച്ചിടാ ദൃഢം
വിപ്രനേകനൊഴിച്ചാരും ക്ഷിപ്രം വിദ്യയെ വാങ്ങെടോ. 59
നീ പുത്രനായച്ഛനെന്നോർക്കുകയെന്നെ-
യെൻ ദേഹാൽ നീ വെളിവിൽപ്പോന്നു വത്സ!
നോക്കേണമേ ധർമ്മാം ദൃഷ്ടിയാൽ നീ
വിദ്യാലാഭം ഗുരുവോടേററ വിദ്വാൻ. 60
വൈശമ്പായനൻ പറഞ്ഞു
ഗുരുക്തമാം വിദ്യയെത്താൻ ഗ്രഹിച്ചു
പുറത്തെത്തീ വയർ കീറീട്ടു വിപ്രൻ
ബ്രഹ്മോദരാലഭിരൂപൻ കചൻ താൻ
വെളുത്തവാവിൽ പൂർണ്ണചന്ദൻ കണക്കെ. 61
ബ്രഹ്മജ്ഞനാം ശുക്രനെച്ചത്തുവീണു-
കണ്ടിട്ടുടൻ ജീവനേകി കചൻതാൻ
മന്ത്രം സിദ്ധിച്ചഭിവാദ്യം കഴിച്ചു
കചൻ പിന്നെഗ്ഗുരുവോടേവമോതി. 62
കചൻ പറഞ്ഞു
അവിദ്യനാമിവനങ്ങെന്നവണ്ണം
ചെവിക്കു പീയൂഷമൊഴിച്ചിടുന്നേൻ
അവൻ പാർത്തലച്ഛനാണമ്മയാണു
കൃതജ്ഞൻതാൻ ദ്രോഹമോർക്കൊല്ലവങ്കൽ. 63
വിദ്യഗമം പൂണ്ടവർ തത്ത്വമേകും
നിധിക്കുമൊട്ടേറെ നിദാനന്ദമായി
കുപ്പേണ്ടുമാചാര്യനെ നിന്ദചെയ്ത-
ലെപ്പോഴുമേ നരകത്തിൽ കിടക്കും. 64
വൈശെമ്പായൻ പറഞ്ഞു
സുരാപാനാൽ ചതിപെട്ടൊരു വിദ്വാൻ
ഘോരം സംജ്ഞാനാശവും താനറിഞ്ഞു
താൾ:Bhashabharatham Vol1.pdf/246
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല