ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദേവയാനിയെ വേട്ടപ്പോൾ ദേവാരിഗുരു ഭാർഗ്ഗവൻ
വൃഷപർവ്വജയെക്കൂടെകിടത്തൊല്ലെന്നു ചൊല്ലിനാൻ 15

ശർമ്മിഷ്ഠ പറഞ്ഞു
നർമ്മത്തിലും സ്ത്രീജനത്തിങ്കലും താൻ
വേൾക്കുമ്പോതും പ്രാണനാശത്തിലും താൻ
സർവ്വസ്വം പോമ്പോളുമീയഞ്ചു ദിക്കിൽ
മിഥ്യവാക്കും പാപമല്ലെന്നു ചൊൽവൂ. 16

സാക്ഷ്യത്തിൽ മാറിപ്പറയുന്നവന്നു
പാതിത്യമോതുന്നതു മിഥ്യയത്രേ
യോജിക്കുമോതാർത്ഥനിലയ്ക്കു മിഥ്യ
ചൊൽവേനെയെന്നാലനൃതം കെടുക്കും. 17

യയാതി പറഞ്ഞു
ഭൃതപ്രമാണാം ഭ്രപൻ ഭോഷ്ക ചൊന്നാൻ നശിച്ചിടും;
അർത്ഥകൃച് ച് ത്തിലും ഞാനാ മിഥ്യസ്ഥിതി വരുത്തിടാ. 18

ശർമ്മിഷ്ട പറഞ്ഞു
പതിയും തോഴിയൾക്കുള്ള പതിയും നൃപതേ, സമം
വിവാഹവും സമം തോഴീപതിയങ്ങേ വരിച്ചു ഞാൻ. 19


യയാതി പറഞ്ഞു
ചോദിച്ചതു കൊടുക്കേണമതെനിക്കിയലും വ്രതം
ചോദിച്ചീടുന്നു നീയെന്നോടെന്തിഷ്ടം ചെയ്തിടേണ്ടു ഞാൻ? 20

ശർമ്മിഷ്ട ഠ പറഞ്ഞു
ഭ്രമീശ, മൂവരധനർ ഭാര്യ ദാസൻ പരം സുതൻ
അവർക്കുണ്ടായ മുതലുമവർക്കുടയവന്റെറയാം. 21

ദേവയാനിക്കു ഞാൻ ദാസിയാബ്ഭാർഗ്ഗവി ഭവാന്റെയാം
അവളും ഞാനുമങ്ങേക്കു ഗ്രാഹ്യരെന്നെ ഗ്രഹിക്ക നീ. 22

അധർമ്മാലെന്നെ രക്ഷിച്ച ധർമ്മം നല്കുക ഭ്രപതേ!
നിന്നാലപത്യമാന്നീ ഞാൻ നന്നായി ധർമ്മം നടത്തുവാൻ. 23
 
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം ചൊല്ലിക്കേട്ടു ഭ്രപൻ തത്ഥ്യമെന്നാൽ തെളിഞ്ഞവൻ
ശർമ്മിഷ്ഠയെത്താൻ മാനിച്ചു ധർമ്മസംസിദ്ധി നല്ലിലാൻ‍. 24

ശർമ്മിഷ്ഠയൊത്തവൻ സൽക്കരിച്ചിട്ടിരുപേരും പിരിഞ്ഞുപോയി.25

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/260&oldid=156586" എന്ന താളിൽനിന്ന് ശേഖരിച്ചത്