ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

361
യയാതി പറ‍ഞ്ഞു
ഒന്നിച്ചു പോകതാൻ വാനുവെന്നിതീ നമ്മളേവരും;
സ്വർഗ്ഗമാർഗ്ഗം കാണ്മതുണ്ടു നോക്കൂ വിരജമായിതാ. 15
വൈശമ്പായനൻ പറഞ്ഞു
തേരേറിപ്പോയിതുടനാ നരേന്ദ്രോത്തമരേവരും
ദ്യോഭൂക്കൾ ധർമ്മാൽ വ്യാപിക്കും പ്രകാശത്തോടെ മേല്ക്കുമേൽ.
അഷ്ടകൻ പറഞ്ഞു
നിനച്ചേൻ ഞാൻ തനിയേ മുൻപിലെത്തു-
മെനിക്കിന്ദ്രൻ സഖിയാമെന്നുമെല്ലാം
എന്നാലിപ്പോൾ ശിബി നമ്മെക്കടന്നി
ട്ടൊന്നായ് വേഗം പോകുവാനെന്തു ബന്ധം?
യയാതി പറഞ്ഞു
ദാനം ചെയ്‌തു വിത്തുമുള്ളതൊക്കെവെസ്സൽക്കതിക്കിതിൽ
ഔശീനരൻ നിങ്ങളേക്കാൾ മെച്ചം നേടീപരം ശിബി. 18

ദാനം തപം സത്യമെന്നല്ല ധർമ്മം
ഹ്രീ ശ്രീ ക്ഷമാ നന്മ സൽക്കർമ്മവാഞ്ചര`
ഇതൊക്കെയും ഭൂപതേ, ഭൂപമൗലി
ശിബിക്കേറ്റം ശ്രേഷ്ഠമായുള്ളതെല്ലൊ. 19

ഇമ്മട്ടുള്ളോനനയേ*നാണമുള്ളോൻ
ചെമ്മേ മുൻപേ ശിബി കേറുന്നു തേരാൽ.
വൈശമ്പായനൻ പറഞ്ഞു
തത്രാഷ്ടകൻ പിന്നെയും ചോദ്യമായീ
ശക്രാഭമാതാമഹനോടിവണ്ണം: 20


“ചോദിക്കുന്നേൻ ഭൂപതേ, നേരു ചൊല്ലു-
കങ്ങാരെങ്ങുള്ളവനങ്ങാർക്കു പുത്രൻ?
ഭവാൻ ചെയ്തോരുത്തമകർമ്മമന്യൻ
നൃപൻതാനോ വിപ്രനോ ചെയ്കയില്ല. 21

യയാതി പറഞ്ഞു
യയാതിയാം ഞാൻ നാഹുഷൻ പൂരുതാതൻ
ഭൂലോകത്തിൽ ചക്രവർത്തിത്വമാന്നോൻ
ഓതാം തത്ത്വം മാമകന്മാരോടെന്നാൽ
മാതാമഹൻ ഹന്ത നിങ്ങൾക്കുമീ ഞാൻ. 22

ഈ മന്നെല്ലാം കീഴടക്കി ദ്വിജർക്കായ്
നാമന്നേകീ വസ്രഭോജ്യാദിയെല്ലാം
മേധ്യാശ്വമേധം നൂറു ചെയ്തേൻ സുരന്മാ-
രത്തവ്വത്രേ പുണ്യമൂലം ഭജിപ്പൂ. 23

കൊടുത്തേനിബ്‍ഭൂമിയൊക്കെ ദ്വിജന്മാ-
ർക്കുടൻ നാനാ വാഹസമ്പൂർണ്ണമട്ടിൽ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/286&oldid=156614" എന്ന താളിൽനിന്ന് ശേഖരിച്ചത്