ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വയം ശാന്തനുസന്താനം ക്ഷയം വിട്ടുയരു--ടി 25

സനാതനക്ഷാത്രധ൪മ്മം ഞാനാരാലറിയിച്ചിടാം.
കേട്ടതിന്മട്ടു ചെയ്താലും ശിഷ്ടാചാര്യരുമൊത്തു നീ 26

ആപദ്ധ൪മ്മം വിചാരിച്ചു ലോകതന്രുമറിഞ്ഞുട൯.


===104.ദീ൪ഘതമോപാഖ്യാനം===

ക്ഷത്രിയസ്ത്രീകളിൽ ബ്രാഹ്മണരെക്കൊണ്ടു സന്താനോത്പാദനം നടത്തുന്ന
പതിവു് പണ്ടേയുള്ളതാണെന്നും അമ്മയ്ക്കു വിരോധമില്ലെങ്കിൽ അങ്ങനെ എ
ന്തെങ്കിലും ചെയ്താൽ മതിയെന്നും ഭീഷ്മ൪ സത്യവതിയോടു പറയുന്നു.ഇൗ
സ—ദായം ശാസ്ത്രനിഷിദ്ധമല്ലെന്നു കാണിക്കാനായി ഭീഷ്മ൯ ദീ൪ഘതമസ്സു്
എന്ന ബ്രഹ്മണന്റെ കഥ വിവരിക്കുന്നു.
<poem>

ഭീഷ്മ൯ പറഞ്ഞു
രാമ൯ പിതൃവധംമൂലം ജാമദഗ്ന്യ൯ ചൊടിച്ചുട൯
മുന്നം പരശുകൊണ്ടിട്ടു കൊന്നൂ ഹേഹയരാജനെ. 1

അറുത്താന൪ജ്ജൂനനുടെ പെരുംകയ്യുകളായിരം
ലോകദുശ്ചരമാം ധ൪മ്മമേക൯താ൯ ചെയ്തുപോലവ൯ . 2

പിന്നെയും വില്ലെടുത്തിട്ട മഹാസത്രങ്ങൾ ചൊരിഞ്ഞവ൯
മുറ്റും ക്ഷത്രക്ഷയം ചെയ്തു ചുറ്റും ചുറ്റി മഹാരഥ൯. 3

ഏവമുച്ചാവചാസ്ത്രങ്ങൾ കൈവരുത്തീട്ടു ഭാ൪ഗ്ഗവ൯
മൂവേഴുവട്ടം ക്ഷത്രത്തെ മുടിച്ചൂ മുന്നമൂഴിയിൽ. 4

ലോകം നിക്ഷത്രിയനിലയ്ക്കാക്കിയാ മുനി വിട്ടതിൽ
ക്ഷത്രിയസ്ത്രീകളൊക്കേയുമൊത്തു യോജിച്ചു ചുറ്റുമേ, 5

ഉൽപാദിപ്പിച്ചു പിന്നീടു വിപ്രന്മാരാൽ കുമാരരെ
പുത്ര൯ വേട്ടവനുള്ളൊന്നെന്നത്രേ വേദത്തിൽ നിശ്ചയം. 6

ധ൪മ്മമേവം കണ്ടു ചെന്നൂ ബ്രാഹ്മണേന്ദ്രരൊടന്നവ൪
നടപ്പായ്ക്കണ്ടിതീവണ്ണം നാട്ടിൽ ക്ഷത്രിയസംഭവം. 7

പിന്നെയും മന്നിലുണ്ടായിവന്നൂ മന്നവരിങ്ങനെ
ഇതും ഞാനിവിടെച്ചൊല്ലാമിതിഹാസം പുരാതനം. 8

ഉണ്ടായിരുന്നുപോൽ മുന്നമുതത്ഥ്യാഖ്യ൯ മുനീശ്വര൯
മമതാഭിധയായുണ്ടായാ മഹ൪ഷിക്കു വല്ലഭ. 9

ഉതത്ഥ്യന്നുണ്ടൊരനുജ൯ സുധാശനപുരോഹിത൯
ബൃഹസ്പതി മഹാ൯ ചെന്നാനായവ൯ മമതാന്തികേ. 10

ആദ്ദേവരനൊടങ്ങോതിയന്നേരം മമതാംഗന
അണ്ണന്റെ പത്നി"ഞാനന്ത൪വ്വത്നി ചേരാ രമിക്കുവാ൯. 11

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/320&oldid=156653" എന്ന താളിൽനിന്ന് ശേഖരിച്ചത്