ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വൃഥാഹ്വാനത്തിലോ ദോഷമതുണ്ടാം ഭീരു തേ ദൃഢം. 14

വൈശമ്പായനൻ പറഞ്ഞു
ഏവം പലവിധം ദേവൻ ചൊല്ലീട്ടുമായവൾ
കന്യ ഞാനെന്നോതി നിന്നൂ സമ്മതിച്ചീല ഭാരതം 15

ബന്ധുക്കളെബ് ഭയപ്പെട്ടും ഹന്ത ലജ്ജിച്ചുമേ പരം
വീണ്ടുമായവളോടോതിക്കൊണ്ടും ഭാരത ഭാസ്കരൻ 16

എൻ പ്രസാദാൽ ദോഷമേതും സംഭവിക്കില്ല രാജ്ഞി തേ
ഇത്ഥഃമാതിക്കുന്തിഭോജപുത്രിയോടഖിലേശ്വരൻ 17

പ്രകാശകാരി ഭഗവാനവളായ് സംഗമിച്ചുതേ
ജനിച്ചിതപ്പോൾ സർവ്വാസ്ത്രജ്ഞാനിയൊരു നന്ദനൻ 18

ചട്ടയിട്ടുംകൊണ്ടേ ദേവഗർഭൻ ശ്രീ കലരുന്നവൻ.
ജന്മമാ ചട്ടയിട്ടുള്ളോൻ കണ്ഡാലാലംകൃതാനനൻ 19

ജനിച്ചിതു സുതൻ കർണ്ണൻ ജഗത്തെങ്ങും പുകഴ്ന്നവൻ
കന്യാത്വമായവൾക്കേകീ പിന്നെയും ദ്യുതിയാർന്നവൻ 20

ദേവൻ തപനനെന്നിട്ടു ദ്യോവു പുക്കീടിനാനുടൻ
ഉണ്ണിയുണ്ടായതായ് കണ്ടാ വാർഷ്ണേയിയഴലാർന്നഹോ 21

മനസ്സിരുത്തിയോർത്തോളെന്തിനിശ്ശോഭനമെന്നുടൻ
ചാർച്ചക്കാരിൽ ഭയംമൂലമപചാരം മറച്ചവൾ. 22

വെള്ളത്തിൽകുന്തി വിട്ടാളാബ്ബലമേററു കുമാരനെ.
വെള്ളത്തിൽ വിട്ടാഗ്ഗർഭത്തെ രാധാഭർത്താവൂ കീർത്തിമാൻ 23

ഭാര്യയോടൊത്തു മകനായ് കൈക്കൊണ്ടു സൂതനന്ദൻ
അവരാബ്ബാലകന്നങ്ങു വസുവൊത്തു ജനിക്കയാൽ 24

വസുഷേണനതാവട്ടേയെന്നുടൻ പേരുമിട്ടുതേ.
അവൻ വളർന്നു ബലവാൻ സർവ്വാസ്ത്രപടുവായിനാൻ 25

പുറം ചുടുംവരേസ്സും ര്യോപസ്ഥാനംചെയ്തൂ വീര്യവാൻ
വീരനാബ്ബു ദ്ധിമാനായോരാവന്നജ്ജപായിന്തരെ 26

വിപ്രർക്കദേയമായുള്ള വിന്നമില്ലൊന്നുമൂഴിയിൽ
ഇന്ദ്രൻ ബ്രാഹ്മണവേഷത്തിൽ ചെന്നിരുന്നൂ തദന്തികേ 27

ചട്ട യാചിച്ചിതാപ്പാർത്ഥന്നിഷ്ടസിദ്ധി വരുത്തുവാൻ
ജന്മസിദ്ധം ചട്ട തന്റെ മെയ്മേൽനിന്നിട്ടടർത്തവൻ 28

വിപ്രനായ് ചെന്നൊരിന്ദ്രന്നായ് ക്ഷിപ്രം തൊഴുതു നല്കിനാൻ
ധൃഷ്ടമാ ക്രിയ കണ്ടേറ്റം തുഷ്ടനായിട്ടു വാസവൻ 29

വേൽ കൊടുത്തൂ ദേവരാജൻ ചൊല്ലീ നന്ദിയോടിങ്ങനെ
ഇന്ദ്രൻ പറഞ്ഞു
ദേവാസുരമനുഷ്യന്മാർ ഗന്ധർവ്വോരഗരാക്ഷസൻ 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/337&oldid=156671" എന്ന താളിൽനിന്ന് ശേഖരിച്ചത്