ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതല്ലാതൊന്നുമില്ലിങ്ങു പറഞ്ഞേൽപ്പിച്ചുകൊള്ളുവാൻ. 32

വൈശമ്പായനൻ പറഞ്ഞു

എന്നു ചൊല്ലീട്ടു തീപ്പെട്ട മന്നവേന്ദ്രന്റെ കുടവേ
ചെന്നൊത്തു കയറീ ധർമ്മപത്നിയാം മാദ്രി തുർണ്ണുമേ.

33

126.ഋഷിസംവാദം

മഹർഷിമാർ കുന്തിയേയും കുട്ടികളേയുംകൊണ്ടു ഹസ്തിനപുരിയിലെത്തി വിവരം മുഴുവൻ ധൃതരാഷ്ടരേയും ഭീഷ്മരേയും അറിയിക്കുന്നു. വേണ്ടമെന്നും കുട്ടികളെ വാണ്ടപോലെ ശേഷക്രിയ നടത്തി പാണ്ഡുവിന്റെ ആത്മാവിനു മുക്തി നല്കണമെന്നും കുട്ടികളെ വേണ്ടപോലെ സൂക്ഷിച്ചു രക്ഷിക്കണമെന്നും പറഞ്ഞു മഹർഷികൾ അന്തർദ്ധാനം ചെയ്യുന്നു.


വൈശമ്പായനൻ പറഞ്ഞു

പാണ്ഡുചരമമീവണ്ണം കണ്ടു ദേവോപമഹർഷികൾ
മന്ത്രവിത്തുകൾ ചേർന്നൊത്തു മന്ത്രണം ചെയ്തിതേവരും. 1

താപസന്മാർ പറഞ്ഞു

രാജ്യവും രാഷ്ട്രവും വിട്ടു പൂജ്യനാം കീർത്തിമാനവൻ
ഈസ്ഥലത്തു തപംചെയ്തീയൃർഷിമാരെ ശ്രയിച്ചുതാൻ. 2
ചെറുപൈതങ്ങളെയുമിദ്ദാരങ്ങളെയുമിങ്ങിഹ
നമ്മൾതൻ പാട്ടിലേൽപ്പിച്ചീ മന്നവൻ വാനു പൂകിനാൻ. 3
ആ യോഗ്യൻതൻ മക്കളേയും കായേയും ഭാര്യയേയുമേ
സ്വരാജ്യത്തിലണയ്ക്കേണ്ടും മുറ നമ്മൾക്കുധർമ്മമാം. 4

വൈശമ്പായനൻ പറഞ്ഞു

ഏവം തമ്മിൽ പറഞ്ഞൊത്താദ്ദേവകല്പമഹർഷികൾ
പാണ്ഡുപുത്രരെ മുൻപാക്കിത്തിണ്ണെന്നാ ഹസ്തിനാപുരം 5
എത്തിക്കുവാനുരൊമ്പെട്ടു സിദ്ധി വന്ന തപസ്വികൾ
ഭീഷ്മർക്കും ധൃതരാഷ്ട്രന്നും പാണ്ഡവന്നമാരെ നല്കുവാൻ. 6
ആ ക്ഷണത്തിൽ പാണ്ഡുവിന്റെ മക്കളെബ് ഭാര്യയേയുമേ
ആ ദ്ദേഹം രണ്ടുമേകൊണ്ടു പുറപ്പെട്ടിതു താപസർ. 7
അതിസൗഖ്യം പണ്ടു വാണോളധികം പുത്രവത്സല
പ്രപന്നയാം കുന്തി മാർഗ്ഗദൈർഗ്ഘ്യം സംക്ഷിപ്തമോർത്തപോൽ 8
അങ്ങേറെ വൈകാതെ കുരുജാംഗലത്തിലണഞ്ഞവൾ
നെടുതാകും കോട്ടവാതിൽക്കടുത്തെത്തീ യശസ്വിനി. 9
കാവൽക്കരോടോതി താപസന്മാർ കാണിക്ക ഭൂപനെ
അവരങ്ങുടനേ പാഞ്ഞു സഭയിൽ ചെന്നുണർത്തിനാർ. 10
അനേകചാരണഗണമുനിമാരുടെയാഗമം
കേട്ടിട്ടു ഹസ്തിപുരനാട്ടാർക്കത്ഭുതമായിതേ. 11
സുര്യോദയാൽ മുഹൂർത്തം ചെന്നപ്പോൾ ബാലകരൊത്തുടൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/371&oldid=156709" എന്ന താളിൽനിന്ന് ശേഖരിച്ചത്