ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇവർക്കുള്ളീ നിലയറിഞ്ഞില്ലാ നഗരവാസികൾ
വിദുരാമാത്യനായോരു ഖനകൻ മാത്രമെന്നിയേ. 21

148. ജതുഗൃഹദാഹം

പുരോചനൻ അരക്കില്ലത്തിനു തീവെക്കാൻ സമയം കാത്തുകൊണ്ടിരിക്കെവ, വിരുന്നുകാരിയായി ഒരു വിഷാദസ്ത്രീയും അഞ്ചു മക്കളും കൂടി എത്തിയ ഒരുദിവസം രാത്രി പാണ്ഡവന്മാർ അരക്കില്ലത്തിനു തീ കൊടുത്തു തുരങ്കം വഴി രക്ഷപ്പെടുന്നു.

      
വൈശമ്പായനൻ പറഞ്ഞു

അവരോരാണ്ടു നന്ദിച്ചായവിടെപ്പാർത്തു കണ്ടതിൽ
വിശ്വസ്തരായെന്നു ഹർഷം വാച്ചു നിന്നൂ പുരോചനൻ. 1
പുരോചനൻ പ്രഹർഷിക്കെക്കുന്തീപുത്രൻ യുധിഷ്ടരൻ
ഭീമാർജ്ജൂനയമന്മാരോടിമ്മട്ടങ്ങോതി ധാർമ്മികൻ. 2

യുധിഷ്ടിരൻ പറഞ്ഞു

നമ്മൾ വിശ്വസ്തരായെന്നോർക്കുന്നൂ പാപി പുരോചനൻ
ഈ ക്രുരനേ നാം വഞ്ചിച്ചു ലാക്കു നോക്കാം പുറപ്പെടാൻ. 3
ആയുധപ്പുരയും ചുട്ടീപ്പുരോചനനെ വെന്തുടൻ
ആറാളെയിങ്ങു കൊണ്ടിട്ടിട്ടൊളിച്ചോടാം നമുക്കിനി. 4

വൈശമ്പായനൻ പറഞ്ഞു

ദാനവ്യാജത്തോടും കുന്തി പിന്നെ ബ്രാഹ്മണഭോജനം
കഴിച്ചു രാത്രിയതിലേയ്ക്കണഞ്ഞൂ പല നാരികൾ. 5
അവർ കൂത്താടിയും തിന്നും കുടിച്ചും നിശി ഭാരത!
കുന്തിതൻ സമ്മതം വാങ്ങി സ്വന്തം വീടുകൾ പൂകിനാർ. 6
അസ്സദ്യയ്ക്കഞ്ചു സതരുമായി നിഷാദി യദൃച്ഛയാൽ
മക്കളോയും കൂടിനാളന്തകാജ്ഞയ്ക്കു ചോറിനായ് 7
മദ്യം കുടിചച്ചു മത്തടും മക്കളൊത്തു തളർന്നവൾ
ആക്കുമാരരൊടുംകൂടീട്ടാ ഗൃഹത്തിനകത്തുതാൻ 8
കിടന്നുറങ്ങിനാൾ ചത്തപടിതാൻ ബോധമോന്നിയേ.
ഏറ്റവും കാറ്റു വീശുമ്പോളേവരും രാവുറങ്ങവേ 9
പുരോചനനുറങ്ങുന്നാപ്പുര ചുട്ടു വൃകോദരൻ.
ഉള്ളവാതിൽക്കരക്കില്ലം കൊള്ളിവെച്ചിതു പാണ്ഡവൻ 10
മുറ്റും തീവെച്ചു പിന്നീടു ചുറ്റുമാപ്പുരയിൽ പരം
ആ ഗൃഹം കത്തിയാളുന്നതായ് ക്കണ്ടിട്ടാശു പാണ്ഡവർ 11
പരമമ്മയൊടും കൂടിത്തുരങ്കത്തിലിറങ്ങിനാർ.
ഉടൻ തീയിൻ കടും ചൂടു പടരും പടുഘോഷവും 12
പുറത്തുമെത്തിയതിനാൽ പരം നാട്ടാരുണർന്നുതേ;
പൗരരാബ് ഭവനം കത്തിക്കണ്ടു ശുഷ്കാസ്യരോതിനാർ. 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/434&oldid=156779" എന്ന താളിൽനിന്ന് ശേഖരിച്ചത്