ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല്വലങ്ങളിലും നല്ല നല്ല പുല്ല നിൽക്കുന്നിടത്തിലും 28
ദേവാരണ്യത്തിലും പുണ്യപർവ്വതത്തിൻ തടത്തിലും
ഗുഹ്യകന്മാരുള്ളിടത്തും താപസായതനത്തിലും, 29
സർവ്വർത്തുഫലമാണ്ടുള്ള മാനസാഖ്യസരസ്സിലു,
മെച്ചം രൂപംപൂണ്ടു രമിപ്പിച്ചാളാപ്പാണ്ഡുപുത്രനെ. 30
അങ്ങുമിങ്ങും ഭീമനുമായ് രമിപ്പോളാ മനോജവ
പെറ്റാൾ ഭീമനിൽനിന്നേറ്റം ശക്തനായൊരുപുത്രനെ. 31
തുറുങ്കണ്ണൻ പെരുവായൻ കാതുകൂർത്തോൻ ഭയങ്കരൻ
ഭീമനാദൻ തുടുംചുണ്ടൻ തീക്ഷ്ണദംഷ്ട്രൻ മഹാബലൻ, 32
മഹേഷ്വാസൻ മഹാവീര്യൻ മഹാസത്വൻ മഹാഭുജൻ
ദീർഘനാസൻ മഹാകായൻ മഹാമായനരിന്ദമൻ, 33
ദീർഘനാസൻ മഹോരസ്തൻ പെരുംക്കാൽപ്പിണ്ടിയുള്ളവൻ
അമാനുഷൻ മാനുഷജൻ ഭീമവേഗൻ മഹാബലൻ, 34
അവൻ മറ്റുപിശാചാശരൗഘത്തെക്കാളുമൂക്കനായ്
ബാല്യത്തിൽത്താൻ യൗവ്വനമായ് മാനുഷാസ്രൂക്രമത്തിലും 35
വിദഗ്ദ്ധനായിതീർന്നു പാരം വീര്യവാനവനീപതേ!
ഗർഭം ധരിച്ചാലുടനേ പെറും രാക്ഷസ്സനാരികൾ 36
കാമരൂപധരന്മാരാം ബഹുരൂപികളാത്മജർ.
അച്ഛന്റെ കാൽപ്പിടിച്ചാനക്കേശമില്ലാതെഴും മകൻ 37
അവ്വണ്ണമമ്മയുടെയുമവർ പേരിട്ടിതപ്പോഴേ.
ഘടോൽക്കചായെന്നിവണ്ണമമ്മ ചൊല്ലിവളിച്ചുതേ, 38
ഘടോൽകചാഭിധമായതുകാരണമായവൻ.
പാണ്ഡവന്മാരിലേറെക്കൂറുക്കൊണ്ടാൻ ഘടോൽക്കചൻ 39
അവർക്കിഷ്ടമായി തീർന്നൂ സ്വാതന്ത്ര്യമെവുമായവൻ
സംവാസകാലം തീർന്നെന്നായവരോടു പറഞ്ഞുടൻ 40
ഹിഡിംബി നിശ്ചയെ ചെയ്തു തന്റെ പാട്ടിന്നുപോയിനാൾ .
കുന്തിയൊത്താപ്പാണ്ഡവന്മാരെല്ലാം കൂറ്റൻ ഘടോൽക്കചൻ
അഭിവാദ്യം ചെയ്തു യഥാന്യായമിങ്ങനെ ചൊല്ലിനാൻ:
“ആര്യേ, ഞാനെന്തുവേണ്ടു നിശ്ശങ്കമരുൾചെയ്യുവിൻ.” 42
ഇത്ഥം ചൊല്ലും ഭീമസേനപുത്രനോടൊതിനാൾ പൃഥ.

കുന്തിപറഞ്ഞു

കുരുവംശത്തിലുണ്ടായോൻ പരം ഭീമസമൻ ഭവാൻ 43
ഐവർക്കും മൂത്ത മകനാം സഹായിക്കുക പുത്രക!
 
വൈശമ്പായനൻ പറഞ്ഞു

കുന്തുയേവം ചൊല്ലിയപ്പോൾ കൂപ്പിനിന്നേവമോതിനാൻ: 44
“ലോകത്തിലാരാവണനുമിന്ദ്രജിത്തം കണക്കിനെ
മെയ്യും കയ്യൂക്കുള്ളോൻ ഞാൻനരന്മാരിൽ വിശിഷ്ടനാം. 45

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/452&oldid=156799" എന്ന താളിൽനിന്ന് ശേഖരിച്ചത്