ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

699
ഞാനൊന്നിച്ചങ്ങു നീ ചെന്നാൽ പരുഷം ചൊല്ലുമവൾ
അന്യ വേഷത്തിലായ ചെന്നാൽ പ്രിയം നിന്നോട് ചൊല്ലുമേ.
അവളാദ്യം ചൊന്ന വാക്കു പിന്നേ മാറുന്നതല്ലെടോ.
അതിനാൽ മാനവും ഗർവ്വും വിട്ടു നീ ചെന്നു കാണുക.

വൈശമ്പായനൻ പറഞ്ഞു
അവന്റെറയാ വാക്കു കേട്ടു ചൊന്നാളപ്പോൾ സുഭദ്രയും;
"ശരിയാണിതു ഞാൻ ചെയ്യാം പാത്ഥ, നീ ചൊന്നവണ്ണമേ.”
സുഭദ്രതൻ വാക്കു കേട്ട് നന്ദിച്ചീട്ടി പ്രിയനന്ദനൻ
ഗോപാലരെ വരുത്തീട്ടങ്ങുടനിങ്ങനെ ചൊല്ലിനാൻ;
"ഇങ്ങുള്ളൊരു ചെറുപ്പക്കാരായീടും വ്രജനാരികൾ
പോകും സുഭദ്രയ്ക്കു തുണക്കാരായ് കൂടെഗ്ഗമിക്കണം
ഇന്ദ്രപ്രസ്ഥപുരത്തേക്കു കൃഷ്ണയെച്ചെന്നു കാണുവാൻ".
 അതു കേട്ടുടനേ ഗോപർ കൂട്ടീ ഗോപീജനങ്ങളെ
 ചുറ്റും ഗോപസ്ത്രീകളുമായൊത്തുചേർന്നു സുഭദ്രയും.
 രക്തവസ്ത്രമുടുത്തോരു ഗോപസ്ത്രീവടിവിൽത്തദാ
 പറഞ്ഞയച്ചിതാപ്പാർത്ഥൻ പരമന്നു സുഭദ്രയെ
 ആ വേഷംകൊണ്ടുമൊട്ടേറെയഴകിൽ ഗോപിമാരുമായ്
 ശോഭയാർന്നാപ്പുകളെഴുന്നവൾ പുക്കാൾ പുരോദരം.
 ഖാണ്ഡവപ്രസ്ഥമെന്നുള്ളോരിന്ദ്രപ്രസ്ഥാനത്തിലായവള്
 അടുത്തുചെന്നിട്ടഴകിലകത്തു കയറീടിനാൾ.
 ശ്രേഷ്ഠമാകു ഗൃഹം പുക്കാ വീരപത്നി യശസ്വിനി
 പിത്രഷ്വസാവു പൃഥയെ വന്ദിച്ചാൾ പൃഥുലോചനം.
 പിന്നെപ്പുംണ്ണേന്ദുമുഖിയാൾ ചെന്നിട്ടാദരവോടുടൻ
 വന്ദിച്ചാളാ ദ്രൌപദിയെ ദാസി ഞാനെന്നുമോതിനാൾ.
 കൃഷ്ണസോദരിയേ നാന്ദ്യാ ക്രഷ്ണതാനെഴുന്നേറ്റുടൻ
 പുണന്നു നിസ്സപത്നൻ നിൻ പതിയാകെന്നുമോതിനാൾ.
 ഓജസ്സിനാൽ വശപ്പെട്ടിട്ടോതീയാശിസ്സുമേറ്റവും
 സുഭദ്ര നന്ദിച്ചവ്വണ്ണമെന്നായവളൊടോതിനാൾ.
 ഇന്ദുനേമുഖി വാർഷ്ണേയിയായിടുന്ന സുഭദ്രയെ
 അങ്കത്തിൽ ചേത്തു ലാളിച്ചാൾ കണ്ണനേയും സ്തുതിച്ചവൾ.
 ഉടനന്നേരമാഘോഷം നടന്നിതു പുരോദരേ
 ആനർത്തയോധർ* നഗരസ്ഥാനത്തെച്ചെന്നു കണ്ടതിൽ.
 ദേവപുത്രോപമരവർ കനകദ്ധ്വജമുള്ളവർ
 വാനോർ ദേവന്ദ്രനെപ്പോലെ പാർത്ഥനെപ്പിൻതുടർന്നുതേ.
 മൂരിയൊട്ടകമശ്വങ്ങളിവ കൂടിയതായ്ത്തദാ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/624&oldid=156949" എന്ന താളിൽനിന്ന് ശേഖരിച്ചത്