ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ങിദിവ്യാസ്ത്രവിജ്ഞന്മാർനിങ്ങളെയും തടുക്കുവിൻ. 11

‍ജനമേജയൻ പറഞ്ഞു
ഖാണ്ഡവം ചുടുവാനെന്തുകൊണ്ടു കാമിച്ചു പാവകൻ
നാനാസത്വാന്വിതമിതു വാനോർകോൻ കാത്തുനിൽക്കവേ? 12

സ്വല്പമല്ലെന്നു തോന്നീടുന്നുണ്ടെനിക്കു ഹുതാശനൻ
ചൊടിച്ചു ഖാണ്ഡവം ചുട്ടുമുടിപ്പാനുള്ള കാരണം. 13

വ്സ്തരിച്ചു പറഞ്ഞൊന്നു കേൾപ്പാനിച്ഛിച്ചിടുന്നു ഞാൻ
ഖാണ്ഡവാരണ്യദാഹം പണ്ടുണ്ടായതു മഹാമുനേ! 14

വൈശമ്പായനൻ പറഞ്ഞു
കേട്ടാലും പറയാമെല്ലാം നടന്നപടിതന്നെ ഞാൻ
എന്തിനായ് ഖാണ്ഡവം ചുട്ടു വഹ്നിയെന്നതു ഭൂപതേ! 15

പരം പുരാണമുനികൾ പറയും കഥയൊന്നിനി
പറയാം ഖാണ്ഡവം ചുട്ടുകരിച്ചതിനു കാരണം. 16

കേൾപ്പൂ പുരാണനൃപതി കേവലം ശക്രസന്നിഭൻ
കേളികേട്ടോൻ ശ്വേതകിയെന്നുണ്ടായി ബലി വിക്രമി. 17

യജ്വാവു ദാനവാൻ ധീമാൻ മറ്റില്ലൊരുവനിങ്ങനെ
ഭൂരുദക്ഷിണയൊത്തേറെ യജ്ഞം ചെയ്തീടിനാനവൻ. 18

മറ്റു ചിന്തയവന്നില്ലാ ദിവസംതോറുമേ നൃപ!
സത്രക്രിയാരംഭഭൂരിദാനാദികളിലെന്നിയേ. 19

ഋത്വിൿസഹിതനീമട്ടിലദ്ധ്വരം ചെയ്താ നൃപൻ
പിന്നെയൃത്വിഗ്ജനം ധൂമം ചിന്നിക്കണ്ണു കലങ്ങവേ, 20

ഒട്ടേറെ നാൾ ചെന്നവനെ വിട്ടേ പൊയ്ക്കൊണ്ടിതേവരും;
വിളിച്ചു വീണ്ടുമൃത്വിക്കുകളയാ നരനായകൻ; 21

കണ്ണിന്നു കേടേറ്റവരോ ചെന്നീലാ ക്രതുവിന്നഹോ !
അവർതന്നനുവാദത്തോടവനീദേവരാൽ നൃപൻ 22

വേറെയൃത്വിക്കുകളുമായ് വിരമിപ്പിച്ചു സത്രവും.
എന്നേവമൊട്ടുദിവസംചെന്നിട്ടങ്ങൊരിടയ്ക്കുവൻ 23

നൂറാണ്ടുകൊണ്ടു കഴിയും സത്രം ചെയ്‌വാൻ മുതിർന്നതിൽ
ഋത്വിക്കുകളണഞ്ഞീലാ സത്രകർമ്മം നടത്തുവാൻ. 24

ആ രാജാവേറെ യത്നിച്ചിതാരാൽ മിത്രങ്ങളൊത്തഹോ!
നമസ്കാരം നല്ല വാക്കു ദാനമെന്നിവകൊണ്ടുമേ 25

ഋത്വിക്കുകളെയൊപ്പിക്കാൻ നോക്കി വീണ്ടുമതന്ദ്രിതം;
ഓജസ്വിയാമവന്നിഷ്ടമാചരിച്ചതുമില്ലവർ. 26

രാജർഷിയാശ്രമം പൂക്കു ചൊടിച്ചവരോടോതിനാൻ.
ശ്വേതകി പറഞ്ഞു
ഞാനോ പതിതനെന്നാലും ശുശ്രൂഷിക്കാതിരിക്കിലും 27

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/636&oldid=156962" എന്ന താളിൽനിന്ന് ശേഖരിച്ചത്