ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നോടുത്തങ്കൻ പറഞ്ഞു. "അങ്ങ് അന്നത്തിന്റെ അശുദ്ധി കണ്ടിട്ടു് എന്നെ അനുനയിച്ചുവല്ലൊ. അതിനു മുൻപാണെന്നെ ശപിച്ചതു്".
അദുഷ്ടമായ അന്നത്തെ ദുഷിച്ചതിന്നു് അനപത്യനാവുമെന്നു്. അന്നം ദുഷ്ടമാണെന്നിരിക്കെ ഈ ശാപവും ഫലിക്കില്ല. 123
"എന്നാൽ ഞാൻ പോട്ടേ" എന്ന് പറഞ്ഞു് ഉത്തങ്കൻ ആ കുണ്ഡലവുമെടുത്തു പുറപ്പെട്ടു. അവൻ വഴിക്ക് ഇടയ്ക്കു കാണും, ഇടയ്ക്കു കാണില്ല, അങ്ങനെ ഒരു നഗ്നക്ഷപണകനെക്കണ്ടു. 124
പിന്നെ ഉത്തങ്കൻ കുണ്ഡലങ്ങളെ താഴത്തുവെച്ചു് ജലസ്പർശത്തിന്നാരംഭിച്ചു. ഈത്തരത്തിൽ ക്ഷപണകൻ ഓടിവന്നു കുണ്ഡലങ്ങളും കൈക്കലാക്കി ഓടി. 125
ഉത്തങ്കൻ ജലസ്പർശം ചെയ്തു ശുചിയായതിന്റെ ശേഷം ദേവകൾക്കും ഗുരുക്കൾക്കും നമസ്ക്കരിച്ചു് അതിവേഗത്തിൽ അവന്റെ പിന്നാലെ ചെന്നു. 126
തക്ഷകൻ അവന്റെ വളരെ അടുത്തായി. അവനവനെ പിടിച്ചു. പിടിച്ചമാത്രയിൽ തക്ഷകൻ ആ രൂപമുപേക്ഷിച്ചൂ സ്വന്തം രൂപമെടുത്തു ഭൂമിയിലുണ്ടായിരുന്ന വലിയ ഗുഹയിലേക്കു പോകുകയും ചെയ്തു. 127
നാഗലോകത്തിൽ ചെന്നു സ്വഗൃഹത്തിലേക്കുപോകുകയും ചെയ്തു.
ഉത്തങ്കൻ ആ ബിലത്തെ കൊള്ളികൊണ്ടു കുഴിച്ചുനോക്കി, സാധിച്ചതുമില്ല. അവൻ ക്ലേശിക്കുന്നത് കണ്ടിട്ടു് ഇന്ദ്രൻ വജ്രത്തെ വിട്ടയച്ചു് "ചെല്ലൂ ഈ ബ്രാഹ്മണനെ സഹായിക്കൂ." 129
ഉടൻ വജ്രം ആ വിറകിന്മേൽ പ്രവേശിച്ചു് ആ വിലം തുറന്നു കൊടുത്തു. ഉത്തങ്കനതിലിറങ്ങി. ആ വിലത്തിൽക്കൂടിച്ചെന്നു് അവസാനമില്ലാത്തതും അനേകം മേട മാളിക കോട്ട കൊത്തളം എന്നിവയോടുകൂടിയതും പലമാതിരി ക്രീഡാശ്ചര്യസ്ഥാനങ്ങളിടകലർന്നതുമായ നാഗലോകത്തെ കണ്ടു. 130
അവിടെവെച്ചു നാഗങ്ങളെ ഈ ശ്ലോകങ്ങളെ കൊണ്ടു സ്തുതിച്ചു:
ഐരാവതം നാഥനായോർ പോരിൽ മിന്നും ഫണീശ്വരർ
കാറ്റേറ്റു മിന്നൽ കലരും മഴക്കാർ പോലെയുള്ളവർ. 132
സൗമ്യാനേകസ്വരൂപന്മാർ കല്മാഷമണികുണ്ഢലർ
സൂര്യോപമം വാനിൽമിന്നുമൈരാവതകൂലോഭവർ 133
ഗംഗോത്തരതടത്തിങ്കലങ്ങുള്ളഹിഗൃഹങ്ങളിൽ
വസിക്കും പാമ്പുകളെയും സ്തുതിച്ചീടുന്നു ഞാനിതാ 134
സൂര്യാംശുസേനാസഞ്ചാരിയാരൈരാവതമെന്നിയേ
നൂറെണ്പതെണ്ണായിരവുമെന്നല്ലിരുപതും പരം 135
ചുറ്റും സർപ്പപ്രഗ്രഹങ്ങൾ ധൃതരാഷ്ട്രന്റെ രക്ഷയിൽ
അവനെപ്പിൻതുടർന്നോരായ് ദൂരമാർഗ്ഗഗരായഹോ! 136

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/69&oldid=214482" എന്ന താളിൽനിന്ന് ശേഖരിച്ചത്