രാജസൂയസമാരംഭപർവ്വം
രാജസൂയസമാരംഭം
രാജസുയം കഴിക്കാനുള്ള യധിഷ്ഠിരന്റെ ആലോചന. സഹോദര ന്മരുടേയും മന്ത്രിമാരുടേയും അഭിപ്രായമരിഞ്ഞശേഷം, അവസാനതീരൂ മാനത്തെപ്പറ്റി ഉപദേശം വാങ്ങാനായി ശ്രീകൃഷ്ണനെ വരുത്തുന്നതിനുവേ ണ്ടി ഒരു ദുതനെ ദ്വാരകയിലേക്കയ്ക്കുന്നു. കൃഷ്ണൻ ഇന്ദ്രപ്രസ്ഥത്തിലെ ത്തുന്നു. യുധിഷ്ഠിരൻ വിവരം കൃഷ്ണനോടു പറയുന്നു.
വൈശമ്പായനൻ പറഞ്ഞു
ആ മുനീന്ദ്രോക്തി കേട്ടിട്ടു നെടുവീർപ്പിട്ടു ധർമ്മജൻ
രാജസൂയേഷ്ടിയോർത്തോർത്തു ശർമ്മം വിട്ടിതു ഭാരത! 1
മഹാരാജർഷികളുടെ മഹിമാവങ്ങു കേട്ടവൻ
യജ്വാക്കൾ പുണ്യകർമ്മത്താലെത്തും ലോകവുമോർത്തഹോ! 2
വിശേഷിച്ചും മഖി ഹരിശ്ചന്ദ്രരാജർഷിവാഴ്ചയെ
ഓർത്തിട്ടാ രാജസുയത്തെച്ചെയ് വാനിച്ഛിച്ചിതായവൻ. 3
യുധിഷ്ഠിരൻ ചെയ്തു സർവ്വസഭാജനസഭാജനം
പ്രത്യർച്ചനയുമേറ്റേററമോർത്തിതാ യജ്ഞമൊന്നുതാൻ 4
കുരുഖ്യൻ നരപതേ, രാജസുയമഖത്തിനെ
ആഹരിപ്പാൻ മനം വെച്ചു വിചാരിച്ചിതു വീണ്ടുമേ. 5
ഭൂരിവീര്യൗജസ്വി വീണ്ടു ധർമ്മത്തെത്തന്നെയോർത്തവൻ
ഹിതം സർവ്വജനത്തിന്നുമെന്തെന്നായ് ചിന്ത തേടിനാൻ. 6
സർവ്വപ്രജാനുഗ്രഹവും ചെയ്തു ധർമ്മജ്ഞസത്തമൻ
സർവ്വർക്കുമേ ഭേദെന്ന്യേ ഹിതം ചെയ്തു യുധഷ്ഠിരൻ. 7
സർവ്വർക്കുമിഷ്ടം നല്ലീട്ടകോപഗർവ്വങ്ങൾവിട്ടവൻ
സാധുധർമ്മം ധർമ്മമെന്നതെന്ന്യേ കേൾക്കില്ല ചൊല്ലിനെ. 8
ഏവം വഴുമ്പൊഴവനിൽ മളോരച്ഛനിലാംവിധം
ആശ്വസിച്ചൂ താനജാതശത്രുവായ് ശത്രുവററവൻ 9
നരേന്ദ്രാനുഗ്രഹത്താലും ഭീമപാലനയാലുമേ
ബീഭത്സുവർജ്‍ജുനൻ തന്റെ ശത്രുദ്ധ്വംസത്തിനാലുമേ 10
ധീമാനാം സഹദേവന്റ ധർമ്മച്ചൊല്ലുകളാലുമേ
സ്വഭാവാൽ നകുലന്നുള്ള വിനയസ്ഥിതിയാലുമേ 11