15. കൃഷ്ണവാക്യം (തുടർച്ച)
രാജസുയത്തെപ്പററിയുളള ആലേചന തുടരുന്നു. എടുത്തു ചാട്ടം നന്നാ യിരിക്കയിള്ളന്നു ധർമ്മപുത്രൻ പറയുന്നു. ഉത്സഹമില്ലാത്ത രാജാവും നശി ക്കയേയുള്ളുവെന്ന് ഭീമൻ അഭിപ്രായപ്പെടുന്നു. ശ്രികീഷ്ണനുംഭീമനും അർജ്ജൂ നനുംകൂടിച്ചെന്നു് ജരാസന്ധനെ കീഴടക്കാൻ ശ്രമിക്കണമെന്നു് ഒടുവിൽ തീരുമാനിക്കുന്നു
യുധിഷ്ഠിരൻ പറഞ്ഞു
അങ്ങു ചൊന്നതു മററന്യബുദ്ധിമാനോതുവാൻ പണി
സംശയം തീർക്കുവാനങ്ങേപ്പോലില്ലൊരുവനൂഴിയിൽ. 1
ഗൃഹംതോററും ഭൂപരാണ്ടാം സ്വരാജ്യപ്രീതി ചെയ്‌വവർ
അവർക്കൊത്തില്ല സാമ്രാജ്യം, സാമ്രാജ്യം നേടുവാൻ പണി 2
പരാനുഭവം കണ്ടുള്ളോനാത്മസ്തുതി കഥിക്കുമോ?
പരന്മാരൊത്തു വാഴ്ത്തീടുന്നവനേ പൂജ്യനായ്‌വരൂ. 3
പാരം രത്നങ്ങളള്ളോരീപ്പാരു പാരം പരപ്പിലാം
ദൂരം പോയാലറിഞ്ഞീടാം ചേരിം ശ്രേയസ്സു മാധവ ! 4
അടക്കമേ നല്ലു നമുക്കടക്കത്താൽ സുഖം വരു
ചാടിച്ചെന്നാൽ പാരയേഷ്ഠ്യം നേടാവല്ലെന്നുറച്ചു ഞാൻ. 5
കുലിനന്മാരറിഞ്ഞീടുമവരേററം മനസ്വികൾ
ഒരിക്കലിതിൽവെച്ചേകൻ ശ്രേഷ്ഠനാവാം ജനാർദ്ദന ! 6
നമ്മളന്നു ജരാസന്ധമന്നനിൽ പേടികാരണം
അവന്റെ ദുഷ്‌ടു കണ്ടിട്ടു ശങ്കിച്ചല്ലോ മഹാമതേ ! 7
ഞാനോ ദുർദ്ധർഷ, നിൻ വീര്യമാശ്രയിച്ചോൻ മഹാപ്രഭോ !
ഞാൻ ശക്തനെന്നോർപ്പതില്ലിന്നങ്ങും ശങ്കിച്ചിരിക്കവേ. 8
അങ്ങുന്നുമാ രാമനുമിബ്‌ഭീമനും പിന്നെ മാധവ !
ബീഭത്സുവും മഹാബാഹോ, കൊല്ലാനാളാകയില്ലയോ? 9
എന്നേവം പാർത്തു വാർഷ്ണേയ, വീണ്ടമോർക്കുന്നതുണ്ടു ഞാൻ
പ്രമാണമങ്ങാണിയ്യുള്ളോർക്കല്ലാററിന്നും ജനാർദ്ദന ! 10
അതു കേട്ടോതിനാൻ ഭീമൻ വാക്യജ്ഞൻ വാക്യമിങ്ങനെ.
ഭീമസേനൻ പറഞ്ഞു
ഉത്സാഹം കെട്ട രാജാവു പുററുപോലെയലിഞ്ഞുപോം 11
ശക്തനിൽ താനുപായങ്ങൾ നോക്കാത്തോനാണു ദുർബ്ബലൻ.
മടി വിട്ടാൽ ദുർബ്ബലനുമൂക്കെഴും വൈരിയേയുമേ 12
നല്ല നീതിപ്രയോഗത്താൽ വെല്ലും തന്നോടെ തിർക്കിലും.
നീതി കണ്ണനി, ലൂക്കെന്നിൽ ജയം പാർത്ഥനിൽ, മൂവർ നാം 13
ത്രേതാഗ്നിയിഷ്ടിപോലൊപ്പിച്ചീടാമാ മാഗധേശനെ.