ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അണ്ണൻതമ്പികൾ കേറുന്ന കണ്ണനോടിക്കുമാ രഥം. 14
വിരുതെല്ലാം പോക്കുമാറായരചർക്കു സുദുർജ്ജയം

ഭീമാർജ്ജുനമഹായോധരെറിക്കൃഷ്ണൻ നടത്തവേ. 15
ഒരു വില്ലനുമേ വെൽവാനരുതാതെ വിളങ്ങിതേ

ശക്രനും വിഷ്ണവും പണ്ടു താരകമായസംഗരേ 16

കേറിപ്പോരിട്ടൊരാത്തേരിലേറിപ്പോന്നു മുരാന്തകൻ. 17
തങ്കപ്രകാശം തങ്കീട്ടു കിങ്കിണിത്തൊങ്കലൊത്തഹോ

കാറൊത്തിരബുമാ വൈരിവീഹാരിരഥസ്ഥനായ്. 18
പണ്ടണ്ടർകോൻ കെന്നീതൊന്നായെണ്ണു റ്റെന്നസുരേന്ദ്രരെ

ആത്തേരു നേടിസ്സന്തോഷമാർന്നീതാപ്പുരുഷർഷഭർ. ` 19
പിന്നെബ് ഭ്രാതാക്കളോടെത്തുചേർന്ന് വീരമുകുന്ദനെ

ആത്തേരിൽ കണ്ടൊരാശ്വര്യമാണ്ടു മാഗധമാട്ടുകാർ. 20
ദിവ്യാശ്വങ്ങളെയും പുട്ടിക്കാറ്റുപോലൊടുമോ രഥം

കണ്ണൻ കേറിയ നേരത്തങ്ങേറ്റം ശോഭിച്ചു ഭാരത. 21
ദേവനിർമേമിതമായെങ്ങും തടയാതുയരും ധ്വജം

ഇന്ദ്രായുധാഭമായ് ക്കാണായൊരു യോജനാ ദുരവേ. 22
കൃഷ്ണൻ ഗരുഡനെച്ചിന്തിച്ചിതു വന്നു ഖജേന്ദ്രനും

ചൈത്യവൃക്ഷംപോലെയുയർന്ന് കൊടിയിൽകുടികെണ്ടുതേ.
വാ തുറന്നാലും ഭൃതങ്ങളുമെത്തദ്ധ്വജാഞ്ചലേ 23
ആത്തേരിലരുളിക്കെണ്ടാൻ ഗരുഡൻ പന്നഗാശനൻ.

ആർക്കും നോക്കാവതല്ലാത്തോരുഗ്രതേജസ്സിയന്നഹോ. 24
അത്യുഗ്രരശ്മി ചിതറും മദ്ധ്യാഹ്നാക്കർ കണക്കിനെ

വൃക്ഷത്തിൽ തടയാ ശാസ്ത്രമേറ്റാലും മുറിയാ ദൃഡം. 25
ദിവ്യമാമാ ധ്വജം രാജൻ കാണാം മർത്ത്യർക്കുമങ്ങനെ

മേഘനാദമിയന്നോരാ ദിവ്യതേരിലണഞുടൻ 26
   
പുറപ്പെട്ടു പാണ്ഡവരെത്തച്യുതൻ പുരുഷോത്തമൻ 27
ഈ രഥം വസുവിന്നിന്ദ്രൻ ബൃഹദ്രഥനുതാൻ വസു

ബൃഹദ്രഥൻ നൽകി ബാർഹദ്രഥന്നിങ്ങനെ സിദ്ധമാം.
ആ രഥം കയറിപ്പോന്നു സാരസേക്ഷണനപ്പെഴെ 28

ഗിരിവ്രജത്തിൽ വെളിയിൽ നിന്നു മൈതാനഭുമിയിൽ.
നാട്ടുകാരന്നവിടെവെച്ചവനെസ്സൽക്കരിച്ചുതേ 29

വിധിയാംവണ്ണമേ രാജൻ വിരവിൽ ബ്രാഹ്മണാദികൾ.
ബന്ധനം വിട്ടെഴിച്ചെരു മന്നരും മധുമാഥിയെ 30
പുജിച്ചിട്ടു പുകഴ്ത്തിക്കെണ്ടുരച്ചാരിപ്രകാരമേ

രാജാക്കൻമ്മാർ പറഞ്ഞു

ദേവകീപുത്ര ഗോവന്ദ ഭവാനത്ഭുതമല്ലിതും 31

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/730&oldid=157064" എന്ന താളിൽനിന്ന് ശേഖരിച്ചത്