ദിഗ്ജയപർവ്വം
25.ദിഗ്വജയസംക്ഷേപകഥനം
ഭീമാദികളുടെ ദിഗ്ജയയാത്ര അർജ്ജുനൻ വടക്കേ ദിക്കിലേക്കും ഭീമൻ കിഴക്കെ ദിക്കിലേക്കും സഹദേവൻ തെക്കേ ദിക്കിലേക്കും നകുലൻ പടിഞ്ഞാറെ ദിക്കിലേക്കും ദിഗ്ജയത്തിനായി പുറപ്പെടുന്നു.
വൈശബായൻ പറഞ്ഞു
ഗാണ്ഡീവമബൊടുങ്ങാതുള്ളാവനാഴി രഥം ധ്വജം
സഭയും നേടിയോൻ പാർത്ഥൻ യുധിഷ്ടിരനെടൊതിനാൽ 1
അർജ്ജുനൻ പറഞ്ഞു പറഞ്ഞു
വില്ലു വീര്യമെഴുന്നസ്ത്രം കൂട്ടാർ പേർ പാരിടം ബലം
ഇവ ഞാൻ നേടി നൃപതേ കിട്ടാൻ പാടാമഭിഷ്ടവം 2
ഇനി വേണ്ടതു കണ്ടേൻ ഞാൻ ഭണ്ഡാരത്തിന്റെ വർദ്ധനം
എല്ലാ ഭ്രപരെയും കപ്പം തരുമാറാക്കിവെയ്ക്കുവിൻ. 3
വിത്തനാഥനെഴും ദിക്കു പൂക്കു പോരിൽ ജയിക്കുവാൻ
മുഹൂർത്തവും നല്ല നാളും പക്കവും പാർത്തിറങ്ങുവാൻ. 4
വൈശബായൻ പറഞ്ഞു
ധനജ്ഞയൻ ചെല്ലു കേട്ടു ധർമ്മരാജൻ യുധിഷ്ടരൻ
സ്നിദ്ധഗം ഭീരനാദത്തേടവനോടോതിയുത്തരം 5
“വിപ്രരെ സ്വസ്തി ചൊല്ലിച്ചു പുറപ്പെടുക ഭാരത
ശത്രുപ്രധർക്ഷണത്തിന്നും മിത്രാപ്രഹാദത്തിനും 6
നിനക്കു ജയമാം പാർത്ഥ കാമമെല്ലാം ഘലിച്ചൂടും
എന്നു കേട്ടു പുറപ്പെട്ട പെരുബടയൊടാർജ്ജുനൻ 7
അഗ്നി നൽകിയെരശ്ചര്യദിവ്യത്തേരിലമർന്നവൻ.
അവ്വണ്ണം ഭീമനും മാദ്രീപുത്രനും പുരുഷഷർഭർ 8
ധർമ്മരാജാച്ചിതമ്മാരായ് സൈന്യത്തോടെത്തിറങ്ങിനാർ.
വിത്തേശപ്രിയമാം ദിക്കു വെന്നിതാപ്പാകശാസനീ 9
കിഴക്കൊക്കാബഭീമസേനൻ തെക്കേവം സഹദേവനും.
പടിഞ്ഞാറൻദിക്കു വേന്നിതാശാസ്ത്രജ്ഞർ നകുലൻ വിഭോ 10
ഖാണ്ഡവപ്രസ്ഥമിരുളും ധർമ്മരാജൻ യുധിഷ്ടരൻ
പരയാം ലക്ഷ്മി കൈകൊണ്ടു പരം മിത്രാന്വിതൻ വിഭു 11