ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്യൂതപർവ്വം

864


അമർഷമില്ലാത്ത നരനധമൻതമ്മെയാം ദൃഢം 18 ഈസ്സാധാരണസബത്തിൽ പ്രീതി തേറുന്നതില്ല ഞാൻ ജ്വലിക്കുന്നോരുകൗന്തേയലക്ഷ്മിയെപ്പാർത്തു മാഴ്കുവൻ. 19 ഭ്രമിയൊക്കേയുമദ്ധർമ്മപുത്രൻതന്നുടെ കീഴിലായ് സ്ഥിരം
ഞാനിങ്ങു ജീവിപ്പോൻ ദുഃഖംകൊണ്ടിതുണർത്തിനേൻ.
ഭൃത്യരെപ്പോലെയായ് , നീപചിത്രകൗകുരസംഘവും കാരസ്കരാന്വിതം ലോഹജംഘൗഘം ധർമ്മജാലയേ. 21 ഹിമവൽസാഗരോൽപൻന്നസർവ്വരത്നാകരങ്ങളും അതിർത്തിക്കുളളവയുമങ്ങുണ്ടു ധർമ്മജമന്ദിരേ. 22
ജ്യേഷ്ഠനും ശ്രേഷ്ഠനുമിവനെന്നുവെച്ചെന്നെ മന്നവ!
യുധിഷ്ഠിരൻ രത്നജാലമേററുവാങ്ങാൻ നിറുത്തിനുൻ. 23
വിലപേറും ശ്രേഷ്ഠരത്നജാലം വന്നതിനേതുമേ കണ്ടതില്ലാ
മറുകരയാരുമേ തത്ര ഭാരത! 24
ആ ദ്രവ്യമേററുവാങ്ങാനെൻ കയ്യു പോരാതെയായിതേ രത്നഹാരികൾ ഞാൻക്ഷീണിച്ചപ്പൊഴേ കാത്തുനില്പുമായ് . മയൻവിന്ദുസരോരത്നസ്ഫടികത്താൽപടുത്തതായ് വെളളം നിറഞ്ഞുളള പൊയ്കപോലേ ഞാൻ കണ്ടു ഭാരത! 26
വസ്ത്രം ചെരിച്ചു കേററുബോൾ വിഹസിച്ചു വൃകോദരൻ ശത്രുസബത്തിൽ മോഹിച്ച രത്നമറെറന്നെയേററവും. 27
അന്നു ഞാൻ ശക്തിയുണ്ടെക്കിൽ കൊന്നേനേ ഭീമസേനനെ ഭീമനെക്കൊല്ലുവാനീ ഞാനാരംഭിച്ചെക്കിലോ നൃപ! 28
ശിശുപാലന്റെ മട്ടെന്റെഗതിയും, ശക്കയില്ലതിൽ; സപത്നഹാസമിന്നെന്നെ ദഹിപ്പിക്കുന്നു ഭാരത! 29
പിന്നയമ്മട്ടിലുളേളാരു പൊയ് ത്തർ ചിന്നുന്ന വാപിയെ കൽത്തളംതാനെന്നു കണ്ടു വീണേൻ ഞാനൽ മന്നവ! 30
അവിടെക്കൃഷ്ണനൊത്തുച്ചം വിഹസിച്ചിതു ഫൽഗുനൻ സ്ത്രീകളൊത്താ ദ്രൗപദിയുമെൻ മനസ്സു നടുങ്ങവേ. 31
നനഞ്ഞ വസ്ത്രം മാററാനായ് മന്നൻ ചൊല്ലീട്ടു കിങ്കരർ കൊണ്ടെത്തന്നൂ വസ്ത്രമെനിക്കതാണധികസക്കടം. 32
ചതിപററീ വേറെയും ഞാൻചൊല്ലാം കേൾക്കുക മന്നവ! ദ്വാരത്തിന്മട്ടു വിലസുമദ്വാരത്താൽക്കടന്നതിൽ 33
കണ്ടീടും സ്ഫടികക്കല്ലിൽ നെററിമുട്ടി മുറിഞ്ഞു മേ.
ദുരേ നിന്നെൻമട്ടു കണ്ടാ മാദ്രീനന്ദനരപ്പാഴേ 34

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/789&oldid=157128" എന്ന താളിൽനിന്ന് ശേഖരിച്ചത്