ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

906

ദ്യൂതപർവ്വം



ബഹുമാനിച്ചു ധൃതരാഷ്ട്രദനിന്ദയൊടും ജനം.
സഭാമദ്ധ്യേ വസ്ത്രജാലം കുന്നായ്‍ക്കൂടിയ ശേഷമേ 55

ദുശ്ശാസനൻ തളർന്നിട്ടു നാണമാണ്ടങ്ങടങ്ങിനാൻ
കഷ്ടമെന്നായ് ഘോഷമുണ്ടായ് കുളുർമൈക്കൊണ്ടിടുംപടി 56

സഭ്യരാജാക്കളിടയിൽ പാർത്ഥരെപ്പാർത്തു തൽക്ഷണം.
ചോദ്യത്തിനുത്തരം ചൊല്ലുന്നില്ലാ കൗരവരെന്നഹോ! 57

ധൃതരാഷ്ട്രനെ നിന്ദിച്ചു വിളിച്ചോതീ മഹാജനം.
കയ്യുയർത്തിസ്സഭാവാസിജനാഘോഷ തടുത്തുടൻ 58

വിദൂരൻ സർവ്വധർമ്മജ്ഞൻ പിന്നെയിങ്ങനെ ചൊല്ലിനാൻ.

വിദൂരൻ പറഞ്ഞു
ചോദ്യംചെയ്തിഹ കേഴുന്നിതനാഥപ്പടി പാർഷതി 59

ഉത്തരം സഭ്യരേ, ചൊല്ലീലതിനാൽ ധർമ്മപീഡയാം.
കത്തും തീപോലെയാർത്തൻ വന്നാശ്രയിപ്പൂ സദസ്സിനെ 60

അവനെസ്സത്യധർമ്മത്താൽ ശമിപ്പിപ്പൂ സദസ്യരും.
ധർമ്മപ്രശ്നം ചെയ്തിടേണമാര്യൻ സത്യത്തൊടൊത്തതിൽ 61

കാമക്രോധങ്ങൾ വിട്ടോതിക്കൊൾവൂ സഭ്യരുമുത്തരം.
പ്രാജ്ഞയ്ക്കൊത്തുത്തരം ചൊല്ലീ വികർണ്ണൻ നരനാഥരേ! 62

യഥാമതി ഭവാന്മാരും ചൊൽവിൻ പ്രശ്നത്തിനുത്തരം
ധർമ്മം കാണ്മോൻ സമാധാനം ചൊല്ലാ സഭയിലെങ്കിലോ 63

അനൃതത്തിൻ ഫലത്തിനറെ പാതിയായാൾക്കു പററിടും.
ധർമ്മം കാണ്മോൻ വിതഥമായ് ചൊല്ലീ സഭയിലെങ്കിലോ

അഭ്രതത്തിൻ ഫലം സർവ്വം ദൃമായാൾക്കു പററിടും.
ഇതിന്നുതാഹരണമായ് ചൊല്ലാറുണ്ടീ പഴങ്കഥ 65

പ്രഹ്ലാദാംഗിരസർഷീന്ദ്രർതമ്മിൽ സംവാദമാംവിധം.
പ്രഹ്ലാദനെന്ന ദൈത്യേന്ദ്രന്നൊത്തപുത്രൻ വിരോചനൻ 66

കന്യാർത്ഥമായംഗിരസൻ സുധന്വാവൊടെതിർത്തുതേ.
ഞാൽ മേലേ ഞാൻനേലെയെന്നായവരാക്കന്യകാശയാൽ 67

പ്രാണൻ പന്തയമായ് തമ്മിൽ വാദിച്ചാരെന്നു കേൾപ്പൂ ഞാൻ
അവരാ പ്രശ്നവാദത്തിൽ പ്രഹ്ലാദനൊടു ചേദ്യമായ് 68

ജ്യേഷ്ഠനാരീ ഞങ്ങളിലെന്നോരൂ ഭോഷ്കുരചെയ്യൊലാ.
അവൻ വഴക്കിൽ പേടിച്ചു സുധന്വാവിനൊടോതിനാൻ 69
സുധന്വാവോ ബ്രഹ്മദണ്ഡമ്പോലെരിഞ്ഞോതി രുഷ്ടനായ:
“ പ്രഹ്ലാദ, ഭോഷ്കു ചെന്നാലും ഭാവൻ മിണ്ടതിരിക്കിലും
വജ്രി നിൻതല വജ്രത്താൽ നൂറായിട്ടു നുറുക്കിടും” 70

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/831&oldid=157176" എന്ന താളിൽനിന്ന് ശേഖരിച്ചത്