ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എരിഞ്ഞ തീയെതിർരുചിയാൽ പ്രഭാഭരം
ചൊരിഞ്ഞു തൻ കരമണയും സുദർശനം
തിരിഞ്ഞു ചെന്നരിനഗരം പിളർപ്പതാ-
ഞ്ഞെറിഞ്ഞു വൻ കരികരാബാഹുവച്യുതതൻ. 22

പടയ്ക്കിടെപ്പരപുരുഷൻ വിടുന്നൊരാ-
പ്പടുസ്ഫുരൽജ്ജ്വലനസമാനമായുധം
കടുത്തടുത്തനവധി ദൈത്യവീരരിൽ
കടന്നുചെനിനുടനേ പതിച്ചുതേ.
എരിച്ചുമേറ്റേരികണൽപോലെ സംഗരേ

മുറിച്ചുമുൻപസുരരെയാസ്സുദർശനം
തിരിഞ്ഞു ഭൂനഭസി പിശാചുപോലുടൻ
ചൊരിഞ്ഞിടും കടുംനിണവും കുടിച്ചുതേ. 24

മഹാഘനച്ഛവി തടവുന്ന ദൈത്യരും
മഹാരണക്ഷിതിയിൽ മടുത്തിടാതുടൻ
മഹാബലോൽക്കടമചലങ്ങൾകൊണ്ടഹോ!
മഹാരവം സുരപടലം ചതച്ചുതേ. 25

ഉടൻ ഭയങ്കരതരമംബരാന്തരാൽ
പടുദ്രുമപ്രകര മൊടഭൂരാശിയിൽ
കടുസ്വനം ഗിരികളിടിഞ്ഞ സാനുവൊ-
ത്തിടഞ്ഞടഞ്ഞഹഹ ചൊരിഞ്ഞിതെങ്ങുമേ.
ബലത്തൊടും മലകളുലഞ്ഞു വീഴ്കയാ-

ലുലഞ്ഞുപോയടവികളൊത്ത പാർത്തടം
ഇടഞ്ഞെതിർത്തലറിയടുത്തു തങ്ങളിൽ
പിടഞ്ഞു പാഞ്ഞവരടർ വെട്ടിടും വിധൗ. 27

ഭയങ്കരാസുരസമരത്തിലുദ്ധതം
സ്വയം നരൻ ശിതവിശിഖോൽക്കരങ്ങളെ
അയച്ചയച്ചസുരലാർത്തടുത്തുതാ-
നുടച്ചു ദാനവരെറിയാം ഗിരിവ്രജം. 28

ധരാതലത്തിലുമുടനാഴിയിങ്കലും
സുരാർദ്ദനാലവശരൊഴിച്ചു ദാനവർ
എരിഞ്ഞ തീയ്ക്കെതീർ പൊരുതും സുദർശനം
പൊരിഞ്ഞതംബരഭൂവി കണ്ടൊഴിച്ചഹോ! 29

ജയത്തൊടും സുരനിര മന്ദരാദ്രിയെ-
സ്സ്വയം സ്വമാം നിലയിലണച്ചു സാദരം:
മുഴുക്കയംബരസുരമന്ദിരോദരം
മുഴക്കിടും ഘനതതിയും മറഞ്ഞുതേ. 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/98&oldid=157216" എന്ന താളിൽനിന്ന് ശേഖരിച്ചത്