ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

115 നിദാനസ്ഥാനം- അദ്ധ്യായം 7 ൧൧൫

      ഗ്ഗാർച്ച തയോഃ സംസൃഷ്ടമേവ പൂർവ്വ-രൂപം ഭവതി സംസൃഷ്ടമേവ ലിങഗഞ്ച. തത്രാസാദ്ധ്യസംയോഗം സാദ്ധ്യം  വിദ്യാൽ . സാദ്ധ്യസംയോഗം തസ്യസാധനം സാധനസംയോഗമേവ വിദ്യാദിതി.
                                ഭവന്തി ചാത്ര.
നൈവ ദേവാ ന ഗന്ധർവ്വാ ന പിശാചാ ന രാക്ഷസാഃ 
ന ചാന്യേ സ്വയമക്ലിഷ്ടമുപക്ലിശ്യന്തി മാനവം.

യേ ത്വേനമനുവർത്തന്തേ ക്ലിശ്യമാനം സ്വകർമ്മണാ

ആഗന്തുവും. നിജമായ ഉന്മാദവും ആഗന്തുവായ ഉന്മാദവും ഉണ്ടാ-കുവാനുള്ള കാരണങ്ങൾ ചിലപ്പോൾ സംഗതിവശാൽ ഇടകലർന്നു വരുന്നതായാൽ അവയുടെ പൂർവരൂപവും ലക്ഷണവും ഇടകലർന്നു വരികയും ചെയ്യും. ഉന്മാദരോഗത്തിൽ അസാദ്ധ്യലക്ഷണമുള്ളതും സാദ്ധ്യാസാദ്ധ്യലക്ഷണങ്ങൾ ഇടകലർന്നുള്ളതും അസാദ്ധ്യമെന്നുതന്നെ കരുതണം. സാദ്ധ്യലക്ഷണം മാത്രമായി കാണുന്നതിനെ മാത്രമേ കേവലം  സാദ്ധ്യമായി  വിചാരിക്കാവു. എന്നാൽ ദോഷജത്തിന്നു പറഞ്ഞ വമനവിരേചനാദികളും ആഗന്തുജത്തിന്നു വിധിച്ചമന്ത്രം ഔഷധി മുതലായതും രണ്ടും അതിന്നു സാധനമാണന്നറിഞ്ഞിരിക്കുകയും
വേണം . അതിനാൽ ഏതുതരം ഉന്മാദത്തിലും ചികിത്സയും മന്ത്രവാദാദികളും ഒരുപോലെ ചെയ്യേണ്ടതാണെന്നു സിദ്ധമായിരിക്കുന്നു* 
                 ഈ വിഷയത്തിൽ താഴേ പറയുന്നതുകളെക്കൂടെ  ഗ്രഹിക്കുകയും വേണം. 

22- മനസ്സിന്നു സ്വതേ യാതൊരു തകരാറുമില്ലാത്തവനെ ദേതന്മാരോ ഗന്ധർവ്വന്മാരോ പിശാചന്മാരോ രാക്ഷസന്മാരോ മററു ഗ്രഹങ്ങളൊ ഒരുകാലത്തും ബാധിച്ചു യാതൊരു ഉപദ്രവവും ചെയ്യുകയില്ല* 23- അവനവെൻറ പ്രവൃത്തിദൂഷ്യംനിമിത്തം ക്ലിശ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Nithana_sthanam)_1916.pdf/125&oldid=157651" എന്ന താളിൽനിന്ന് ശേഖരിച്ചത്