ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

രാജാവിനെ കൂട്ടി കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘ (കുംഭ) മാസത്തിൽ പൂയത്തുനാൾ െ
പരാറ്റിൽ സ്നാനം ചെയ്തു- (അഗസ്ത്യമഹൎഷിയുടെ ഹൊമകുണ്ഡത്തിൽനിന്നു തീൎത്ഥം ഒഴുകി
സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ നദിയാകുന്ന പെരാറ്റിങ്കര) നാവാക്ഷെത്രത്തിൽ
ഇരുന്നു- വാകയൂർ ആസ്ഥാന മണ്ഡപത്തിന്മെൽ ഇരുത്തി, ശ്രീ പ.ര. ദാനം ചെയ്ത ഭൂമിക്ക
രാജാവാക്കി അഭിഷെകവും ചെയ്തു- അങ്കവും, ചുങ്കവും, വഴിപിഴയും, അമ്പവാരിയും, െ
എമുല മുമ്മുല, ചെങ്കൊമ്പു കടകൻ പുള്ളി നരിവാൽ, കിണറ്റിൽ പന്നി, ആറ്റു തിരു
ത്തുക, കടൽ വാങ്ങിയ നിലം, തലപ്പും കടൽ ചുങ്കവും- ഇക്കെരളത്തിൽ ഉണ്ടാകുന്നതിൽ ശി
ലവും, മുളവും, ഈ വകകൾ എപ്പെർപ്പെട്ടതും, പരശുരാമൻ ക്ഷെത്രത്തിങ്കൽ സാക്ഷിപ്പെ
ട്ടരുളിയഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു- തങ്ങളുടെ ദാസന്മാരെ കൊ
ണ്ടു ചെകവും ചെകിപ്പിച്ചു- തൃക്കട മതിലകത്ത രാജധാനി ഉണ്ടാക്കി- അവിടെ ഇരുന്നു കെ
രളവും വഴിപൊലെ ൧൨ ആണ്ടു രക്ഷിച്ചു തന്റെ രാജ്യത്തിലെക്കു പൊകയും ചെയ്തു- ആ
രാജാവിന്റെ ഗുണാധിക്യം കൊണ്ടു കെരളം എന്നു പെരുണ്ടായി-- പിന്നെ ബ്രാഹ്മണ
ർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊ
ണ്ടുവന്നു മുമ്പിലത്തെ പൊലെ അഭിഷെകവും ചെയ്തു- ആ രാജാവ ൧൨ ആണ്ടു രക്ഷിച്ചു
കഴിഞ്ഞതിന്റെ ശെഷം കണക്കു പറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യ
ത്തിങ്കൽ കൊണ്ടാക്കി-- ചൊഴമണ്ഡലത്തിൽ ചെന്നു ചൊഴിയൻ എന്ന പെരാകും രാജാ
വിനെ കൂട്ടികൊണ്ടു വന്നു, ആ രാജാവ ൧൨ ആണ്ടു കാലം കെരളം രക്ഷിച്ചു- പിന്നെ പാണ്ഡ്യ
രാജ്യത്തിങ്കൽ കുലശെഖരനെന്നു പെരുണ്ടായ പെരുമാൾ}

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം "രാജാവു സ്വല്പകാലം ചെല്ലുമ്പൊൾ ആ
ക്രമിച്ചു പൊകും; അതു വരാതെ ഇരിപ്പാൻ കെരളത്തിൽ ൧൬൦ കാതം നൊക്കി കണ്ടു ൧൬൦-
ക.കൊണ്ടു ൧൭ നാടാക്കി അതുകൊണ്ടു രാജകാൎയ്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളൂ- താൻ
തന്നെ വ്യാപരിക്കരുത" എന്നു കല്പിച്ചു നിത്യ കാൎയ്യങ്ങൾ രാജാവൊട കൂടി പ്രവൃത്തിച്ചു-
കൊവിലകത്തിൻ സമീപത്തു തന്നെ, ൪- കഴകത്തിന്നു കല്പിച്ച പരിഷെക്ക ഇരിപ്പാൻ ൪-
തളിയും തീൎത്തു- മെത്തളി, കീഴ്ത്തളി, നെടിയ (നിടിയ) ത്തളി, ചിങ്ങപുരത്തളി- ഇത്തളി
യിൽ ഇരുന്നു രക്ഷിക്കുന്നത തളിയാതിരിമാർ എന്നു പെരുള്ളവർ- കീഴ്ത്തളി ഐരാണി
ക്കുടത്തിന്നു (-ക്കൊടു)ചിങ്ങപുരം (-ത്തളി) ഇരിങ്ങാടിക്കുടത്തിന്നു (-ക്കൊടു)- നെടിയത്ത
ളിപറവൂർ (പറപ്പൂർ), മെല്ത്തളി മൂഷികക്കുളം- ഇങ്ങിനെ ൪- തളി ആകുന്നു- പന്നിയൂർ,
പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ
സമീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊട
കൂടി ൪- കഴകം എന്നു പെരുണ്ടായി-- ഇതനാലും പെരുമാക്കന്മാർ രക്ഷിക്കും കാലത്ത (ക
ല്പിച്ചതു) മറ്റെ കഴകം പരശുരാമൻ കാലത്തുണ്ടായ്തു- തളിയാതിരിമാർ കാലത്ത തീ
ട്ട എഴുതെണ്ടുംപൊൾ തളിയാതിരിതീട്ട എന്നു എപ്പൊഴും എഴുതെണ്ടു- തളിയാതിരി


"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/15&oldid=186921" എന്ന താളിൽനിന്ന് ശേഖരിച്ചത്