ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൪

ന്നെ" പിന്നെ വാണ പെരുമാളെ കൊണ്ടു സമയം ചെയ്യിപ്പിച്ചു-, മാൎഗ്ഗം പുക്ക പെരുമാൾ്ക്ക വസ്തുവും
തിരിച്ചു കൊടുത്തു വെറെ ആക്കുകയും (പാൎപ്പിക്കയും) ചെയ്തു- "ബൌദ്ധശാസ്ത്രം ഞാൻ അനു
സരിക്കെണ്ടു എനിക്ക മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു അപ്പെരുമാൾ ആസ്ഥാ
നത്തെ മറ്റൊരുത്തരെ വാഴിച്ചു- ഇങ്ങിനെ നാലു സംവത്സരം നാടു പരിപാലിച്ചു, മക്കത്തിന്നുത
ന്നെ പൊകയും ചെയ്തു- (ബൌദ്ധന്മാർ ചെരമാൻ പെരുമാള മക്കത്തിന്നത്രെ പൊയി സ്വൎഗ്ഗ-
ത്തിനല്ല എന്നു പറയുന്നു- അതു ചെരമാൻ പെരുമാളല്ല, പള്ളിബാണപെരുമാളത്രെ [കെര
ളരാജാവു]- ചെരമാൻ പെരുമാൾ സ്വൎഗ്ഗത്തിന്നത്രെ പൊയതു- ശെഷം നാലു പെരുമാക്കൾ
വാഴ്ച കഴിഞ്ഞ അഞ്ചാമത വാണ പെരുമാൾ ചെരമാൻ പെരുമാൾ)

൩. കുലശെഖരൻ ഒളം വാണ പെരുമാക്കന്മാർ-

[ബ്രാഹ്മണർ പരദെശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തുളുഭൻ പെരുമാളെ കൂട്ടി കൊ
ണ്ടുപൊന്നു- ആ പെരുമാൾ ഗൊകൎണ്ണത്തിൽനിന്നു തുടങ്ങി പെരുമ്പുഴ ഒളമുള്ള നാടുകണ്ടപ്പൊ
ൾ ഈ രാജ്യം തന്നെ നല്ലൂ എന്നു വിചാരിച്ചു കൊടീശ്വരം എന്ന പ്രദെശത്തു എഴുന്നെള്ളി ആ
ഗ്രാമത്തിലുള്ള ബ്രാഹ്മണരൊടിരിക്കയും ചെയ്തു- അവിടെ വാഴുക കൊണ്ടു തുളുനാടും എന്നു പറ
വാൻ കാരണം- ൬ സംവത്സരം പരിപാലിച്ചതിന്റെ ശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊ
ഹണം- പിന്നെ ഇന്ദ്രപെരുമാളെ കൂടി കൊണ്ടു പൊന്നു വാഴ്ച കഴിച്ചു- അല്ലൂർ പെരിങ്കൊവി
ലകം എന്നു കല്പിച്ചു അവിടെ സമീപത്തു ൪ കഴകത്തിന്നും നാലു തളിയും തീൎത്തു (ആ പരപ്പു മുമ്പെ-
൧ എഴുതിയതു)- തളിയാതിരിമാർ പെരുമാളുമായി കൂടി പല തളിയിലും അടിയന്തരമാ
യിരുന്നു പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശെഷം ഇന്ദ്രൻ ആ സ്ഥാനത്തു മറ്റൊരുത്തരെ
വാഴിപ്പാൻ (വാഴ്വാൻ)കല്പിച്ചു (പരദെശത്ത) എഴുന്നെള്ളുകയും ചെയ്തു- പിന്നെ (ആൎയ്യപുര
ത്തിങ്കൽ നിന്നു) ആൎയ്യപ്പെരുമാളെ കൂട്ടികൊണ്ടുവന്നു വാഴ്ച കഴിച്ചു- ആൎയ്യ പെ. കെരളരാജ്യം
൧൬൦ കാതം നാടു നടന്നു നൊക്കി കണ്ടെടത്തു ഗൊകൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴ ഒ
ളം തുളുരാജ്യം എന്നു കല്പിച്ചു- പെരുമ്പുഴയിൽനിന്നു തുടങ്ങി പുതുപട്ടണത്തഴിയൊളം കെരള
രാജ്യം എന്നു കല്പിച്ചു- പുതുപട്ടണം തുടങ്ങി കന്നെറ്റിയൊളം മൂഷികരാജ്യം എന്നു കല്പി
ച്ചു- കന്നെറ്റി തുടങ്ങി കന്യാകുമാരിയൊളം കൂവളരാജ്യം എന്നു കല്പിച്ചു (൨. ആ പരപ്പു ൧, നൊ
ക്ക)- ഇങ്ങിനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി അതുകൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊ
ണ്ടു ൧൮ കണ്ടം ആക്കി, ഒരൊരൊ ദേശത്തിന്ന ഒരൊ പെരുമിട്ട, ഒരൊരൊ ദെശത്ത ദാ
നവും ധൎമ്മവും കല്പിച്ചു, ബ്രാഹ്മണരെ ആനന്ദിപ്പിച്ചു നാലു കഴകത്തു ൪ തളി തീൎത്തു (൪ തളിയാ
തിരിമാരുമായി അടിയന്തരം ഇരുന്നു) നാടു പരിപാലിച്ചശെഷം- ൫ (൧൨) ആണ്ടു ചെല്ലുമ്പൊ
ൾ സ്വൎഗ്ഗത്തിങ്കൽ നിന്നു ദെവകൾ വിമാനം താഴ്ത്തി പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുക
യും ചെയ്തു- ബ്രാഹ്മണൎക്കു മനഃപീഡ വളരെ ഉണ്ടായ്തിന്റെ ശെഷം ബ്ര.ർ പരദെശത്തു ചെ
ന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപൊന്നു വാഴ്ചകഴിച്ചു- അപ്പെരുമാൾ (കന്നെറ്റി സമീപ
ത്തിങ്കൽ) കുന്ദിവാകക്കൊവിലകം തീൎത്തു ൪ (൧൨)ആണ്ടു വാണ ശെഷം പരദെശത്തു ത െ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/18&oldid=186924" എന്ന താളിൽനിന്ന് ശേഖരിച്ചത്