ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

ന്നെ എഴുന്നെള്ളുകയും ചെയ്തു- പിന്നെ കൊട്ടി പെരുമാളെ കൂട്ടികൊണ്ടു പൊന്നു വാഴ്ച കഴി
ച്ചു (ആ പ്രദെശം കൊട്ടി കൊല്ലം എന്ന പെരുണ്ടായി) ഒരു സംവൽ നാടു പരിപാലിച്ചു സ്വൎഗ്ഗാ
രൊഹണമായതിന്റെ ശെഷം-

മാട പെരുമാളെ കൂട്ടി കൊണ്ടു പൊന്നതിന്റെ ശെഷം, ൧൧ (൧൨)സംവത്സരം വാഴു െ
മ്പാൾ, അവിടെ ഒരു കൊട്ടപ്പടി തീൎക്കെണം എന്നു കല്പിച്ചു (തന്റെ അനുജൻ) എഴിപ്പെരു
മാളെ വരുത്തി പരദെശത്ത എഴുന്നെള്ളിയ ശെഷം- എഴിപെ. അവിടെ ഒരു കൊട്ടപ്പടി തീ
ൎത്തു മാടയെഴികൊട്ട എന്നും പെരിട്ടു- ൧൨ ആണ്ടു വാണശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊ
ഹണം (പരദെശത്തുതന്നെ എഴുന്നെള്ളുകയും ചെയ്തു)-

കൊമ്പൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു ആ പെ. നെയ്തര എന്ന പുഴയു
ടെ കരക്കൽ ൩ സംവൽ ൬ മാസവും കൂടാരം കെട്ടി വാണു- പിന്നെ വിജയൻ പെ. വിജയ
ൻ കൊല്ലത്തു കൊട്ടയെ തീൎത്തു (പാണ്ഡവന്മാരിൽ അൎജ്ജുനൻ വളരെ കാലം ആ പ്രദെശത്തു ഇ
രുന്നിരിക്കകൊണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു) ൧൨ സംവൽ വാണശെഷം മറ്റൊരുത്ത
രെ വാഴിപ്പാൻ കല്പിച്ചു വിജയൻ പരദെശത്തെഴുന്നെള്ളുകയും ചെയ്തു-

ബ്രാഹ്മണർ പരദെശത്ത ചെന്നു വളഭൻ പെരുമാളെ കെരളാധിപതിയാക്കി വാഴ്ചക
ഴിച്ചു- ആ പെ.രുമാൾ നെയ്തര എന്ന പുഴയുടെ കരമെൽ ശിവശൃംഗൻ എന്ന പെരുടയ മഹൎഷി പ്ര
തിഷ്ഠിച്ച ശിവ പ്രതിഷ്ഠയും കണ്ടു മറ്റും പല ൟശ്വരത്വവും കണ്ടു ക്ഷെത്രവും പണി തീൎത്തു മ
റ്റും ചില പരദെവതമാരെയും സങ്കല്പിച്ചു അവിടെ ഒരു കൊട്ടപ്പടിയും തീൎത്തു സിംഹമു
ഖം എന്ന പെരുമിട്ട ക്ഷെത്രത്തിന്നു ശിവെശ്വരം എന്ന പെരുമിട്ട- വളഭൻ പെ. കല്പിച്ചു തീ
ൎത്ത കൊട്ട വളഭട്ടത്തുകൊട്ട എന്ന പെരുണ്ടായി- ഇനിമെൽ കെരളത്തിങ്കൽ വാഴുന്നവൎക്ക കു
ലരാജധാനി ഇതെന്നു കല്പിച്ചു- അവിടെ പല അടുക്കും ആചാരവും കല്പിക്കെണം എന്ന നി
ശ്ചയിച്ചു ൧൧ സംവൽ വാണശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊഹണം-

അതിന്റെ ശെഷം കൊണ്ടുവന്ന ഹരിശ്ചന്ദ്രൻ പെ. പുരളിമലയുടെ മുകളിൽ ഹരി
ശ്ചന്ദ്രകൊട്ടയെ തീൎത്തപ്പൊൾ വനദെവതമാരുടെ സഞ്ചാരം ആ കൊട്ടയ്കകത്തു വളര
കാൺ്കകൊണ്ടു ശെഷം മനുഷ്യൎക്ക ആ കൊട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദൊഷം
വിചാരിച്ചു പൊരുവാനും വശമല്ലാതെ ആയ്തിന്റെ ശെഷം ഇതിൽ മനുഷ്യസഞ്ചാരമില്ല എ
ന്നു കണ്ടു ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ നിശ്ചയിച്ചു കുറയ കാലം വാണതിന്റെ
ശെഷം പെരുമാളെ ആരും കണ്ടതുമില്ല- കാണാഞ്ഞതിന്റെ ശെഷം ബ്രാ.ർ മല്ലൻ പെരു
മാളെ കൂട്ടികൊണ്ടു പോന്നപ്പോൾ ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കൊ
ട്ട എന്ന കൊട്ടപ്പടി തീൎത്തു (൧൨ ആണ്ടു വാണു) പരദെശത്തെഴുന്നെള്ളുകയും ചെയ്തു]

അനന്തരം വാണ പെരുമാൾ (പാണ്ഡ്യരാജ്യത്തിങ്കൽ കുലശെഖരപ്പെരുമാൾ- (അവ
നെ കൂടികൊണ്ടു പൊരുമ്പൊൾ മഹാഭാരതഭട്ടത്തിരിയും വാസുദെവഭട്ടതിരിയും പെരു
മാളെ കണ്ടു ബഹുമാനിച്ചു പെരുമാൾക്ക അനുഗ്രഹവും കൊടുത്തു- ആ പെ. മുഷികരാജ്യത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/19&oldid=186925" എന്ന താളിൽനിന്ന് ശേഖരിച്ചത്