ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

നാട്ടി ചെരമാൻ കട്ടിലെക്കകത്തു പല അടുക്കും ആചാരവും കല്പിച്ചു പരദെശത്തുനിന്നു കൊ
ണ്ടുപൊന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു—അതിലുണ്ടാകുന്നസന്തതി
ക്ഷത്രിയൻ എന്നും കല്പിച്ചു—(ൟ കെരളത്തിൽ നല്ല സൂൎയ്യക്ഷത്രിയരെ വെണം എന്നു ബ്ര?
രും വെച്ചു വസ്തുതിരിച്ചു കൊടുക്കയും ചെയ്തു—)— അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷികരാജ്യ
ത്തിങ്കൽ കുലശെഖരപെ. വാണചിത്രകൂട്ടത്തിന്റെ സമീപത്ത ഒരു കൊയിലകം തീൎത്തുഅ
വിടെ തന്നെ ഇരുത്തി—(അതിൽ ൨ പുരുഷന്മാരുണ്ടായി ജ്യെഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു)— —ചെ. പെ. ചെ.കൊട്ടയിൽ വാഴുന്ന കാലത്തു ഉത്തര
ഭൂമിയിങ്കൽ (മാലിനി എന്ന) ഒരു നദീതീരത്തിൽ ഇരിവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും
കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശെഷം പുഷ്പത്തിൻ സുഗന്ധം കെട്ട പുഷ്പം പരിപ്പാൻ മൂവരും തൊ
ണിയിൽ കയറീട്ടു തൊണിയുടെ തല തെറ്റി സമുദ്രത്തിങ്കലകപ്പെട്ട ഏഴിമലയുടെ താഴ
വന്നടുക്കയും ചെയ്തു— അവർ മൂവരും തൊണിയിൽ ഇറങ്ങി മലയുടെ മുകളിൽ കരയെറി
നില്ക്കയും (ഇരിക്കയും) ചെയ്തു— ആ വൎത്തമാനം ചെ. പെ. അറിഞ്ഞപ്പൊൾ അവരെ കൂട്ടികൊ
ണ്ടുവരുവാൻ അരുളി ചെയ്തു പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വെച്ചു പൊന്നി
ന്തളികയിൽ അരിയുമിട്ടു നില്ക്കുംപൊൾ മൂവരും ചെരമാൻ കൊട്ടയുടെ അകത്തുകടന്നു—അ
തിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നെരിട്ട (— ർപെട്ട) ചെന്നു ഒരു കാൽ എടുത്തു വെപ്പാൻ ഭാ
വിച്ചു പരവതാനിക്കൊട്ടിൽ കറെരാതെ തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാ
ഗത്ത നില്ക്കയും ചെയ്തു— മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നെർ പെടാതെ
ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു— മൂനാമതു രാജസ്ത്രീ തമ്പുരാന്റെ നെരെവ
ന്നു ആസ്ഥാന മണ്ഡപത്തിൽ കരെറി വഴിപൊലെ വന്ദിച്ചിരിക്കുകയും ചെയ്തു— അതു കണ്ടു പെരു
മാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃകൈ കൊണ്ടു ചാൎത്തി ഇവളിലുണ്ടാകുന്ന സന്ത
തി ഏഴിഭൂപൻ എന്നരുളിചെയ്തു അവൎക്കീ രാജ്യത്തിന്നവകാശം എന്നും കല്പിച്ചു (തമ്പു
രാട്ടിക്ക എഴുന്നെള്ളി ഇരിപ്പാൻ എഴിമലയുടെ താഴെ എഴൊത്ത കൊയിലകവും പണി
തീൎത്തു)— നെരിട്ടു വന്നതുനെർ്പെട്ട സ്വരൂപം— ചുഴന്നതു ചുഴലിസ്വരൂപം— — (പിന്നെ മലയാള
ത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചൊടം ചെയ്യെണം എന്നു കല്പിച്ചു പല വൎത്തകന്മാരെ
യും ചൊനകരെയും വരുത്തി ഇരുത്തി— പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആൎയ്യപുരത്ത വെ
ളാപുരം എന്ന നഗരത്തിങ്കന്നു ഒരു ചൊനകനെയും ചൊനകസ്ത്രീയെയും വരുത്തി ആൎയ്യപ്പ
ടിക്കൽ ഇരുത്തി ഇവരെ ഇരുത്തെണ്ടും നല്ല പ്രദെശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂ
ർ എന്നും വെളാപുരം എന്നും പെരുമിട്ട ചൊനകനെ അടിരാജാവെന്നും സ്ത്രീയെ ഉമ്മ എ
ന്നും കല്പിച്ചു അരിയും ഇട്ടിരുത്തുകയും ചെയ്തു)— ശെഷം പെരുമാളുടെ ഗുണാധിക്യം ഏ
റ കാണ്ക കൊണ്ടു ബ്ര?ൎക്ക ചെ.പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.}


അങ്ങിനെ ചെരമാൻ എന്ന രാജാവു ൩൬ കാലം വാണതിന്റെ ശെഷം ബ്രാഹ്മണർ
പരദെശത്തു ചെന്നതുമില്ല ചെരമാൻ പെരുമാളെ കണ്ടതുമില്ല എന്നു കല്പിച്ചു കൃഷ്ണരായർമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/26&oldid=186935" എന്ന താളിൽനിന്ന് ശേഖരിച്ചത്