ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

അതു കെട്ടു രാജാവ നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾ്വൂ എന്നരുളിചെയ്തുവാ
റെ ആ ചെട്ടി താമൂതിരി കൊയിലകത്തു ഒരു കരിങ്കല്ല പണിചെയ്തുവാറെ സമ്മാനങ്ങൾ
വളരെ കൊടുത്തു അറയും കൈയെറ്റു കപ്പൽ പിടിപ്പതുകണ്ടു നിൎത്തി, ശെഷം പൊന്നുകൾ ഒ
ക്കയും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ചു സംഖ്യയും ബൊധിപ്പിച്ച നല്ലൊരു പൊഴുതിൽ ആ ധനം
കല്ലറയിൽ വെച്ചടച്ചു യാത്ര ഉണൎത്തിച്ചൂ കപ്പൽ കയറി പൊകയും ചെയ്തു— അങ്ങിനെ കാലം സ്വ
ല്പം ചെന്നവാറെ അവൻ സൂക്ഷിച്ച ദ്രവ്യം കൊണ്ടുപൊവന്തക്കവണ്ണം വന്നു തിരുമുൽകാഴ്ച
വെച്ച അവസ്ഥ ഉണൎത്തിച്ചശെഷം കല്ലറ തുറന്നു, വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാണ്കെ സം
ഖ്യ ബൊധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരെടം രാജാവിന്നും ഒരെടം തനിക്കും എന്നു പറഞ്ഞ
പ്പൊൾ—„ നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപൊയി കൊൾ്ക” എന്നരുളിചെയ്തതു കെട്ടാറെ„ ഇ
ത്ര നെരുള്ള രാജാവും സ്വരൂപവും ഉണ്ടായീല” എന്നവന്നു ബൊധിച്ചു—„ ഈ തുറയിൽനിന്നു
കച്ചൊടം ചെയ്വാന്തക്കവണ്ണം എനിക്ക ഏകി തരികയും വെണം എന്നു മങ്ങാടച്ചനൊട കെ
ൾ്പിച്ചപ്പൊൾ— അപ്രകാരം ഉണൎത്തിച്ചു തിരുമനസ്സിൽ ബൊധിച്ച അങ്ങിനെ തന്നെ എന്നു
രാജാവും അരുളിചെയ്തു— പിന്നെ തക്ഷന്മാരെ വരുത്തി കടപ്പുറത്തു നഗരം കെട്ടുവാൻ കൊ
വിലകത്തു നിന്നു മറി തീൎത്തു നൂൽ പിടിച്ചു അളന്നു സ്ഥാനം നൊക്കി കുറ്റി തറച്ചു നല്ലൊരു പൊഴു
തിൽ കല്ലിട്ട കെട്ടി തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു— ചെട്ടി അവിടെ ഇരുന്നു ദാനധൎമ്മ
ങ്ങളെ ചെയ്തു ഒട്ടവൊഴുക്കവും കച്ചൊടങ്ങളും തുടങ്ങി— അംബരെശൻ എന്നവന്നു പെർ— അവ
ൻ കൊയിലകത്തു പണിചെയ്തതു അംബരെശൻ കെട്ട എന്ന ഇന്നും പറയുന്നു— നഗരം കെട്ടി തുട
ങ്ങിയ ഇടം ചെട്ടിതെരു— — പലരും തെരുകെട്ടി വാണിഭം തുടങ്ങി— തുറമറക്കാരും മക്കത്തു
കപ്പൽ വെപ്പിക്കയും ഒട്ടഒഴുക്കവും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചൊട
ലാഭങ്ങളും ഇതുപൊലെ മറ്റൊരു നാടും നഗരവും കൊയ്മയും ലൊകത്തില്ല എന്നു പലരും പറയു
ന്നു— നഗരപണിക്ക ഊരാളികൾ പ്രധാനം— മുമ്പെ തൃശ്ശമരത്തു ഭഗവാനു കാലിക്കെട്ടിക്കറ
ന്നു പാലും നെയ്യും കൊടുത്തു ഗൊപാലന്മാർ എന്ന ഞായം— കൊലത്തിരി രാജാവ അവരെ ദ്വെ
ഷിക്കകൊണ്ട അവിടെ ഇരിക്കരുതാഞ്ഞൂ നാട്ടിൽനിന്നു വാങ്ങിപൊന്നു പറപ്പു കൊയിൽ അ
കത്തു വന്നു രാജാവെ കണ്ടിരുന്നു ദിവസവൃത്തികഴിപ്പാൻ ഒരൊ പ്രവൃത്തികൾ തുടങ്ങി ഇ
രിക്കും കാലത്തു— കൊഴിക്കൊടു നഗരപണിതുടങ്ങി— അന്നു കടപ്പുറത്തു ചുള്ളിക്കാടു വെ
ട്ടി കൊരുവാൻ ഇവരെ വരുത്തി— ഇങ്ങനെ നീളെ നടന്നുപണി എടുക്കും കാലത്തു കുന്നലകൊ
നാതിരിയുടെ നിയൊഗത്താൽ മങ്ങാട്ടച്ചൻ അവരെകൊണ്ടു, തളിയിൽ ഊരാളരായി
രുന്ന ൬൦ നമ്പിമാരെ വെട്ടികൊല്ലിച്ചു വലിച്ചു നീക്കികളയിച്ചു— അതിന്നു അവരുടെ ജന്മ
വും തറവാടും തളിയിൽ ഊരായ്മയും അവൎക്കു കൊടുക്കയും ചെയ്തു— രാജാവ പതിനായിരത്തി
ൽ കൂലിച്ചെകവും നടത്തി ഇരിക്കുന്നു.]

൩. വള്ളുവകൊനാതിരിയെ ജയിച്ചതു—

കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയൊഗികൾ— ശിവമയൻ) എന്ന സന്യാസിയുടെ അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/44&oldid=186962" എന്ന താളിൽനിന്ന് ശേഖരിച്ചത്