ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൭ —

കൎമ്മങ്ങളെ കഴിച്ചു. മയ്യി ൭ാം൹ വ്യാഴാഴ്ചയെ കുറിച്ച
പ്പൊൾ, പശെകു ബദ്ധപ്പെട്ടു പെരിമ്പടപ്പിൽ അറി
യിപ്പാൻ ആളയച്ചു എങ്കിലും ദൂതൻ ചതിച്ചു ഒളിച്ചു
മങ്ങാട്ടക്കമ്മൾ മുതലായ കൊച്ചിനായന്മാർ ദ്രൊഹിച്ച്
ഓടി പോയി പൊൎത്തഗീസൎക്ക ഒരു തുണയും ഇല്ലാ
താകയും ചെയ്തു. അന്നു പശെകു നന്നെ ക്ലേശിച്ചു
ഏറ്റംവരുവാനായിവളരെ പ്രാൎത്ഥിച്ചശേഷം വേലി
ഉണ്ടായി വന്നു പടകിനെ വളഞ്ഞു പൊരുത് കോഴി
ക്കൊട്ടുകാർ പിൻ വാങ്ങി പോകയും ചെയ്തു. രാജാവ്
സഹായത്തിന്നായി വരായ്കകൊണ്ടു പശെകു കോ
പിച്ചു അധിക്ഷേപിച്ചപ്പൊൾ പെരിമ്പടപ്പ കര
ഞ്ഞു: "എനിക്ക് ഒരു വൎത്തമാനം വന്നിട്ടില്ല" എന്നു
ദൈവത്തെ ആണയിട്ടു പറഞ്ഞു പശെകിനെ ആ
ശ്ലേഷിച്ചു സ്തുതിക്കയും ചെയ്തു. പിന്നെ താമൂതിരി
പൊൎത്തുഗീസരുടെ വെള്ളത്തിൽ വിഷം കലക്കുവാ
നും പടകിൽ പാമ്പുകളെ കടത്തുവാനും ഇറക്കത്തി
ങ്കൽ ആനകളെ കൊണ്ടു പടകിനെ മറിപ്പാനും മറ്റും
പരീക്ഷിച്ചത ഒന്നും ഫലിച്ചില്ല.

നായന്മാർ ഒരു ദിക്കിൽ കൂടി കടവു കടന്ന ശേ
ഷം അവിടെ കൃഷിനടത്തുന്ന ഹീനജാതികൾ എതി
രിട്ടു കൈക്കൊട്ടുകളെ കൊണ്ടടിച്ചു ചിലരെ കൊന്നു.
തീണ്ടൽ ഭയത്താൽ മറ്റെവരെ ഓടിച്ചപ്പൊൾ പ
ശെകു അവരെ വരുത്തി മാനിച്ചു കണ്ടകോരുമന്ത്രി
നാണിച്ചു നില്ക്കുമ്പൊൾ തന്നെ "ഇവർ ഇപ്പൊൾ
നായന്മാരായി പൊയി" എന്നു പറഞ്ഞു. "അതിന്നു
മന്ത്രി അതാകയില്ല നായന്മാരാക്കുവാൻ രാജാവിന്നും
കഴികയില്ല" എന്നു ചൊന്നാറെ പശെകു ക്രുദ്ധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125b.pdf/61&oldid=181704" എന്ന താളിൽനിന്ന് ശേഖരിച്ചത്