§ 25. 26.] THE MUSTARD-SEED. THE LEAVEN. 81
§ 25.
THE MUSTARD-SEED.
കടുകിന്മണി.
MATT. XIII.
31 Another parable put he forth 32 Which indeed is the least of |
MARK IV.
30 And he said, whereounto shall we 31 It is like a grain of mustard-seed, 32 But when it is sown, it groweth |
LUKE XIII.
18 Then said he, Unto 19 It is like a grain of |
ദേവരാജ്യത്തിന്റെ പരപ്പു കടുകുമണിയാൽ കാണിച്ചിരിക്കുന്നു. യേ
ശുവിന്റെ ഒന്നാം വരവു കടുകുമണിയോളം ചെറുതും അരിഷ്ടമായതും, അതിൽ
നിന്നുത്ഭവിച്ച ദേവരാജ്യം ലോകം മുഴുവനും പരന്നും ഉയൎന്നുംകൊണ്ടിരിക്കുന്നു.
അപ്രകാരം തന്നെ ഒരുത്തന്റെ നെഞ്ചിൽ മറഞ്ഞു കിടക്കുന്ന ഒരു വചന
മണി മുളെക്കുമ്പോൾ ജീവവൃക്ഷത്തോളം വളൎന്നു പോരുവാൻ സംഗതി വരും.
അതുപോലെ ലുഥരിന്റെ കാലത്ത് ഉളവായ സഭാഗുണീകരണം, തിരുവെ
ഴുത്തുകളെ പരത്തേണ്ടതിന്നു സ്ഥാപിച്ചിട്ടുള്ള ഓരോ വേദസംഘങ്ങൾ, പുറജാ
തികളിൽ എങ്ങും സുവിശേഷഘോഷണത്തെ നടത്തി പോരുന്ന മിശ്ശൻ
സംഘങ്ങൾ ഇത്യാദികളെ ആലോചിച്ചു നോക്കിയാൽ, നിജദേവക്രിയയായി
രിക്കുന്നതിന്റെ ഉത്ഭവം മിക്കവാറും ചെറുതും മാനുഷദൃഷ്ടിക്കു ഹീനമായതും,
വളൎച്ചയും സമാപ്തിയും അത്ര തേജോമയമായതും എന്ന് അറിയാം.
§ 26.
THE LEAVEN.
പുളിച്ച മാവു.
MATT. XIII.
33 Another parable spake he unto them; |
LUKE XIII.
20 And again he said, whereunto shall I liken the 21 It is like leaven, which a woman took and hid in |
ദേവരാജ്യത്തിലേ ജയശക്തി പുളിച്ചമാവിൽ കാണാം. യേശുവിന്റെ
ജീവൻ ഒട്ടേടം പ്രാകൃതമനുഷ്യനിൽ ചേന്നാൽ അവനെ പുളിപ്പിച്ചു പോരും.
ൟ പുതുക്കം ആദ്യം മനക്കാമ്പിൽ എത്രയോ രഹസ്യവും സാവധാനവുമായി നട
ന്നാലും അതിന്റെ അത്ഭുതഫലങ്ങൾ ഒടുക്കം അകമ്പുറം കാണായിവരാതിരിക്ക
യില്ല. ഈ ജയശക്തിയിൽ ആശ്രയിച്ചു ലോകത്തെ പുളിപ്പിപ്പാൻ തുനിയുന്ന
സ്ത്രീ സഭ തന്നെ. ക്രിസ്തജീവൻ എത്തിയ ഉടനെ ദേശാചാരങ്ങളും കുഡുംബ
കാൎയ്യാദികളും രാജ്യവ്യവസ്ഥയും സകലവും ഒരു വിധമായി മാറി പോകുമല്ലോ.
11