§ 68.] THE MOTHER AND BROTHERS OF JESUS. 127
പോയ ശേഷമോ, ദിവ്യപ്രകാശം എത്ര ശക്തിയോടെ തട്ടിയാലും മനസ്സിൽ
ഒന്നും സാധിപ്പിപ്പാൻ വഹിയാ. ഉൾക്കൺ കുരുടായി എന്നത്രെ. ആകയാൽ
ഉൾക്കണ്ണാകുന്ന ഹൃദയം ഏകാഗ്രമാവാൻ (൩൪) സൂക്ഷിക്കേണ്ടു അൎത്ഥാൽ
ഇരുമനസ്സും ചാപല്യവും ഇല്ലാതെ കണ്ടു ദൈവം എന്ന ഏകനിധിയെ ചി
ന്തിച്ചു കരുതിക്കൊള്ളേണ്ടു. ഇങ്ങിനെത്തവർ അകമ്പുറം ദിവ്യ വെളിച്ചവ്യാ
പനത്തിന്നായി തുറന്നു നില്ക്കുന്നതു കൊണ്ടു ഇരുൾ ഒന്നും ശേഷിക്കാതവണ്ണം
(൩൬) തേജസ്സിൽനിന്നു തേജസ്സിലേക്കു രൂപാന്തരപ്പെടുന്നു (൨ കൊ. ൩, ൧൮).
§ 68.
HIS MOTHER AND BROTHERS WANT TO SEE HIM.
അമ്മയും സഹോദരരും യേശുവെ കാണ്മാൻ വന്നതു.
MATT. XII.
46 While he yet talked to the 47 Then one said unto him, Behold, 48 But he answered and said unto 49 And he stretched forth his hand 50 For whosoever shall do the will |
MARK III.
31 There come then his brethren 32 And the multitude sat about 33 And he answered them, say- 34 And he looked round about 35 For whosoever shall do the |
LUKE VIII. 19 Then came to him 20 And it was told him 21 And he answered |
ഇവ്വണ്ണം യേശു ഉപദേശിച്ചു കൊണ്ടിരിക്കേ നചറത്തിൽനിന്നു വന്നി
രുന്ന അവന്റെ അമ്മയും സഹോദരരും അവനോട് സംസാരിപ്പാൻ അ
ന്വേഷിച്ചു പുറത്തു നിന്നിട്ടു തിങ്ങിയ പുരുഷാരം നിമിത്തം അവനോളം കട
പ്പാൻ കഴിയായ്കയാൽ (ലൂക്ക) അവനെ വിളിപ്പാൻ ആൾ അയച്ചു (മാൎക്ക.).
ആകയാൽ അമ്മയും സഹോദരരും പുറത്തു നിന്നു വിളിക്കുന്നു എന്ന വൎത്ത
മാനം കേട്ടാറെ യേശു എന്റെ കുഡുംബം ആർ എന്നു ചൊല്ലി കൈ നീട്ടി
ശിഷ്യന്മാരെ വെവ്വേറെ നോക്കി (മാൎക്ക.) ഇവർ അത്രെ എനിക്കു അമ്മയും
സഹോദരരും എന്നും, ദേവവചനം കേട്ടു സ്വൎഗ്ഗീയപിതാവിന്റെ ഇഷ്ടം ചെ
യ്യുന്നതിനാൽ അല്ലാതെ എനിക്കു മനുഷ്യബന്ധം ഒന്നും സ്ഥിരമാകയില്ല
എന്നും അറിയിച്ചു
ദേവേഷ്ടം ചെയ്ക പ്രമാണം തന്നെ എന്നതിൽ ചേൎച്ചക്കാൎക്കായിട്ടും കൂടെ
സാരമുള്ള ഒരു പ്രബോധനം അടങ്ങി എങ്കിലും യേശു അതിനാൽ വിശേ
ഷിച്ചു പുറത്തുനിന്നു കൊണ്ടിരുന്ന കുഡുംബക്കാരെ ശാസിപ്പാൻ ഭാവിച്ചു
എന്നു തോന്നുന്നില്ല; ശാസന തട്ടിയതു പ്രത്യേകം ആൎക്കെന്നാൽ വെറുപ്പുള്ള
ൟ പ്രസംഗാക്ഷേപണങ്ങളെ തടഞ്ഞു നിൎത്തുവാൻ തഞ്ചം കിട്ടിയാൽ കൊ
ള്ളാം എന്ന ദുൎമ്മനസ്സോടെ ബന്ധുക്കൾ വന്ന വാൎത്തയെ ബദ്ധപ്പെട്ടു അറി