338 THE ASCENSION OF CHRIST. [PART III. CHAP. V.
ACTS I. | |
1 The former treatise have I made, O Theophi- lus, of all that Jesus began both to do and teach, 2 Until the day in which he was taken up, 3 To whom also he shewed himself alive after 4 And, being assembled together with them, 5 For John truly baptized with water; but 6 When they therefore were come together, 7 And he said unto them, It is not for you |
to know the times or the seasons, which the Father hath put in his own power. 8 But ye shall receive power, after that the 9 And when he had spoken these things, 10 And while they looked stedfastly toward 11 Which also said, Ye men of Galilee, why 12 Then returned they unto Jerusalem from |
അനന്തരം യേശു യാക്കോബിന്നു പ്രത്യക്ഷനായി ( ൧ കൊ. ൧൫, ൭).
അതു അപോസ്തലനായ ചെറിയ യാക്കോബ് അല്ല, ജബദിപുത്രനായ
യാക്കോബും അല്ല, യേശുവിന്റെ ഉടപ്പിറന്നവനായ യാക്കോബ് അത്രെ
എന്നു തോന്നുന്നു. ആയവൻ പണ്ടു അവിശ്വാസി ആയിരുന്നു എന്നും,
പിന്നെ ഉയിൎത്തെഴുനീറ്റ ജ്യേഷ്ഠന്റെ ജീവമഹത്വത്തെ കണ്ടിട്ടു വിശ്വസി
ച്ചു യരുശലേംസഭയുടെ ഒരു തൂണായി ചമയുകയും ചെയ്തു എന്നും മറ്റും മീ
തെ കേട്ടുവല്ലോ (§ ൧൪). അപോസ്തലന്മാർ പെന്തക്കൊസ്തെക്കു ൧൦ നാൾ മു
മ്പെ തന്ന ഗലീലയെ വിട്ടു യരുശലേമിൽ പോരേണം എന്ന് പക്ഷെ ആ
യാക്കോബ് മൂലം തന്നെ അറിയിച്ചിരിക്കുന്നതു.
ഉയിൎപ്പിന്റെ നാല്പതാം നാളിൽ അവർ നഗരത്തിൽ വന്നശേഷം ഒരു
വ്യാഴാഴ്ചയിൽ എന്നു തോന്നുന്നു* യേശു പിന്നെയും പ്രത്യക്ഷനായി, മുമ്പേ
പോലെ ദൈവരാജ്യത്തിൻറ കാൎയ്യം പറഞ്ഞുകൊണ്ടിരുന്നു.
അവൻ അവരോട് ഒന്നിച്ചു ഒലീവമലയിൽ പോകുമ്പോൾ ഉയരത്തിൽ
നിന്നു ശക്ത്യാത്മാവ് അവരുടെ മേൽ വരുവോളം നഗരത്തിൽ കാത്തിരിക്കേ
ണം; പിന്നെ യോഹനാന്റെ കാലത്തു വെള്ളത്താൽ സംഭവിച്ചപ്രകാരം കുറ
യനാൾ ചെന്നിട്ട് അവൎക്ക് ആത്മാവിനാൽ ഒർ അഭിഷേകം ഉണ്ടാകും എന്നി
ങ്ങിനെ എല്ലാം സംസാരിച്ചു കേട്ടാറെ, കൎത്താവേ, ഈ ആത്മാവെ പകരുന്ന
കാലത്തിങ്കൽ ഇസ്രയേലിന്നു രാജ്യവും യഥാസ്ഥാനമാക്കി കൊടുക്കുമോ എന്നു
ശിഷ്യന്മാർ ചോദിച്ചു. അതിന്നു യേശു പറഞ്ഞിതു: പിതാവ് തന്റെ അധികാ
രത്തിൽ വെച്ചേച്ച കാലങ്ങളോ സമയങ്ങളോ അറിയുന്നത് നിങ്ങൾക്കുള്ളത
ല്ല. നിങ്ങളുടെ മേൽ വരുന്ന വിശുദ്ധാത്മാവിൻ ശക്തി ലഭിച്ചിട്ടു നിങ്ങൾ (രാ
ജ്യഭാരം ഉടനെ തുടങ്ങുക എന്നല്ല) എനിക്ക് സാക്ഷികൾ അത്രെ ആക വേ
ണ്ടു. മുമ്പെ യരുശലേമിലും പിന്നെ യഹൂദയിൽ എങ്ങും ശമൎയ്യയിലും ഭൂമിയു
ടെ അറ്റങ്ങൾ വരെയും സാക്ഷികൾ ആകയും ചെയ്യും (അപോ.).
* ഒരു ഞായറാഴ്ചയിൽ സ്വൎഗ്ഗാരാഹണമായപ്രകാരം ബൎന്നബാവിൻ ലേഖനത്തിൽ കാണുന്നു.
പക്ഷേ ൪൦ നാൾ എന്നു ചൊല്ലിയതു ൬ ആഴ്ചവട്ടത്തോട് ഒക്കും.