ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൪ —

കുന്തത്തോടും പലിശയോടും കൂട വരുന്നു. ഞാനോ
നീ നിന്ദിച്ചിട്ടുള്ള ഇസ്രയേൽ സൈന്യങ്ങളുടെ യ
ഹോവാനാമത്തിൽ നിന്നെ കൊള്ളെ വരുന്നു. പി
ന്നെ ഫലിഷ്ടൻ എഴുനീറ്റു ദാവീദിനോടു എതിൎപ്പാ
നടുത്തപ്പോൾ ദാവീദ് നേരെ പാഞ്ഞു സഞ്ചിയിൽ
നിന്നു ഒരു കല്ലിനെ എടുത്തു, കവിണയിൽ വെച്ചു
ശത്രുവിന്റെ നെറ്റിമേൽ എറിഞ്ഞു. അവൻ ഉടനെ
ഭൂമിയിൽ കവിണ്ണു വീണു. ദാവീദ് ബദ്ധപ്പെട്ടു ആ
ഫലിഷ്ടന്റെ വാൾ തന്നെ ഊരി തല വെട്ടിക്കളഞ്ഞു.
ആയതിനെ ഫലിഷ്ടർ കണ്ടപ്പോൾ വിറച്ചു ഓടി
പ്പോയി. ഇസ്രയേല്യരും മുതിൎന്നു, ശത്രുപട്ടണങ്ങ
ളിൽ എത്തുവോളം പിന്തുടരുകയും ചെയ്തു.

പിന്നെ ദാവീദ് ആ അങ്കക്കാരനായ ഗൊലി
യാത്തിനെ കൊന്നു മടങ്ങി വന്നു രാജാവിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/112&oldid=183034" എന്ന താളിൽനിന്ന് ശേഖരിച്ചത്