ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൭ —

കുഡുംബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦ പേരോളം
രാജാവിനെ ഭയപ്പെട്ടിട്ടു അവനോടു ചേൎന്നു അവ
നെ തലവനാക്കി സേവിച്ചു വന്നു. ശൌൽ അവ
രെ കണ്ടുപിടിക്കേണ്ടതിന്നു അന്വേഷണം കഴിച്ച
പ്പോൾ, ദൊവഗ് എന്നവൻ ദാവീദ് നോബിൽ വ
ന്നു മഹാചാൎയ്യനോടു സംസാരിച്ചു; ആയവൻ അവ
ന്നു ഭക്ഷണവും ഗൊലിയാത്തിന്റെ വാളും കൊടുക്കു
ന്നത് ഞാൻ കണ്ടു, എന്നു രാജാവെ ബോധിപ്പിച്ചു.
അപ്പോൾ ശൌൽ ക്രുദ്ധിച്ചു അവരെ കൊല്ലുവാൻ
ദൊവഗെ അയച്ചു; ആയവൻ പോയി അഹിമെ
ലെക്ക് മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു, അ
വരുടെ പട്ടണത്തിലെ ശിശുക്കളെയും സ്ത്രീപുരുഷ
ന്മാരെയും മുടിച്ചു കളഞ്ഞു; പട്ടണത്തെയും നശിപ്പി
ച്ചു. മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എ
ന്നവൻ തെറ്റി ഓടിപ്പോയി, ദാവീദിന്റെ അടുക്കെ
എത്തി വൎത്തമാനം അറിയിച്ചു അവനോടു കൂട
പാൎത്തു.

അനന്തരം യൊനതാൻ ദാവീദിനെ ചെന്നു ക
ണ്ടു ആശ്വസിപ്പിച്ച ശേഷം, അവൻ തന്റെ ആ
ളുകളോടു കൂട എംഗദിക്കാട്ടിൽ വാങ്ങി പാൎത്തു. ആ
യത് ശൌൽ കേട്ടു ൬൦൦൦ പടജ്ജനങ്ങളെ ചേൎത്തു
കൊണ്ടു പുറപ്പെട്ടു അന്വേഷിച്ചാറെ, വഴിയിരികെ
ഒരു ഗുഹയെ കണ്ടു കാൽമടക്കത്തിന്നായി കടന്നു; ദാ
വിദ് മുതലായവർ ആ ഗുഹയിൽ ഒളിച്ചിരിക്കുന്നു
എന്നറിഞ്ഞതുമില്ല. അപ്പോൾ ദാവീദിന്റെ ജന
ങ്ങൾ യഹോവ നിന്റെ ശത്രുവെ നിൻ കൈയിൽ
ഏല്പിക്കുന്ന ദിവസം വന്നു എന്നു പറഞ്ഞപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/115&oldid=183037" എന്ന താളിൽനിന്ന് ശേഖരിച്ചത്