ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൧ —

അങ്ങിനെ ഇരിക്കുമ്പോൾ, ഫലിഷ്ടസൈന്യ
ങ്ങളും ഇസ്രയേല്യരും ഗില്ബൊവമലമേൽ വെച്ചു
അണഞ്ഞു പട ഏറ്റു, ഇസ്രയേല്യർ തോറ്റു, യോ
നതാൻ രണ്ടു സഹോദരന്മാരോടു കൂട പട്ടുപോയി.
ശൌൽ അപായത്തെ കണ്ടിട്ടു നിരാശ്രയനായി
വാൾമുനമേൽ വീണു മരിച്ചു. അതിന്റെ ശേഷം,
ഒരു അമലേക്യൻ ദാവീദിന്റെ അടുക്കെ വന്നു:
"ഇസ്രയേല്യർ തോറ്റു: യൊനതാനും പട്ടുപോയി;
ശൌൽ മുറിയേറ്റു കിടന്നു എന്നെ കൊല്ലുക എന്നു
വിളിച്ചപേക്ഷിച്ചപ്പോൾ, ഞാനടുത്തു വെട്ടിക്കൊ
ന്നു. അവന്റെ കിരീടവും വളയും ഇതാ, യജമാന
"ന്നു കൊണ്ടുവന്നിരിക്കുന്നു" എന്നു പറഞ്ഞാറെ,
ദാവീദ് വസ്ത്രം കീറി കരഞ്ഞു: "യഹോവാഭിഷിക്ത
"നെ മുടിപ്പാൻ നിണക്ക് ശങ്ക ഉണ്ടായില്ലയൊ? നി
"ന്റെ രക്തം നിന്റെ തലമേൽ വരട്ടെ!"എന്നു ക
ല്പിച്ചു, അവനെ കൊല്ലിച്ചു. പിന്നെ ദാവീദ് ഫലി
ഷ്ടരെ വിട്ടു തന്റെ ആളുകളോടു കൂട സ്വരാജ്യത്തിൽ

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/119&oldid=183041" എന്ന താളിൽനിന്ന് ശേഖരിച്ചത്