ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫ —

ഭാൎയ്യയും അവന്റെ ശബ്ദം കേട്ടിട്ടു, സന്നിധി
യിൽ നിന്നു ഓടി തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇട
യിൽ ഒളിച്ചു. അപ്പോൾ യഹോവ "ആദാമെ നീ
എവിടെ?" എന്നു വിളിച്ചു; അതിന്നു അവൻ "തിരു
"ശബ്ദത്തെ കേട്ടു നഗ്നനാകകൊണ്ടു, ഞാൻ ഭയ
"പ്പെട്ടു ഒളിച്ചു" എന്നു പറഞ്ഞാറെ, ദൈവം "നീ
നഗ്നനെന്നു നിന്നോടു അറിയിച്ചതാർ? ഭക്ഷിക്കരു
"ത് എന്നു ഞാൻ വിരോധിച്ച വൃക്ഷത്തിൻ ഫലം
"നീ ഭക്ഷിച്ചിട്ടല്ലൊ?" എന്നു ചോദിച്ചശേഷം,
"ആദാം പറഞ്ഞു: "നീ എന്നോടു കൂടെ ഇരിപ്പാൻ ത
"ന്നിട്ടുള്ള സ്ത്രീ തന്നെ വൃക്ഷത്തിൻ ഫലം എനിക്കു
"തന്നു. ഞാൻ ഭക്ഷിക്കയും ചെയ്തു". അപ്പോൾ ദൈ
വം സ്ത്രീയോടു “നീ ചെയ്തിട്ടുള്ളതെന്തെന്നു?" ചോ
ദിച്ചു അതിന്നു സ്ത്രീ "സൎപ്പം എന്നെ ചതിച്ചത് കൊ
ണ്ടു ഞാൻ ഭക്ഷിച്ചു" എന്നു പറഞ്ഞു.

അതിന്റെ ശേഷം ദൈവം പാമ്പിനൊടു പറ
ഞ്ഞു: "നീ ഇതിനെ ചെയ്തതത്‌കൊണ്ടു എല്ലാ ജന്തു
"ക്കളിലും ഞാൻ നിന്നെ ശപിക്കുന്നു; നീ ജീവിച്ചിരി
"ക്കുന്ന വരെക്കും വയറുകൊണ്ടു നടന്നു, പൊടി
"തിന്നും; നിണക്കും സ്ത്രീക്കും നിന്റെ സന്തതിക്കും
"അവളുടെ സന്തതിക്കും ഞാൻ ശത്രുത്വം ഉണ്ടാ
"ക്കും ആയവൻ നിന്റെ തലയെ ചതെക്കും; നീ
“അവന്റെ മടമ്പു ചതെക്കും" എന്നു കല്പിച്ച ശേഷം,
സ്ത്രീയോടു "നിണക്കു ഗൎഭധാരണത്തെയും ദുഃഖ
"ത്തെയും ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും; നീ വേദ
"നയോടെ പൈതങ്ങളെ പ്രസവിക്കും; നിന്റെ ഇ
"ഛ്ശ ഭൎത്താവിന്നു താണിരിക്കയും, അവൻ നിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/13&oldid=182933" എന്ന താളിൽനിന്ന് ശേഖരിച്ചത്