ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨൬ —

"യഹോവയോടു പ്രാൎത്ഥിക്ക" എന്നു അപേക്ഷിച്ചാ
റെ, അവൻ പ്രാൎത്ഥിച്ചു, രാജാവിന്റെ കൈ സ്വ
സ്ഥമായി വരികയും ചെയ്തു. അനന്തരം ആ ദീൎഘ
ദൎശി ദൈവകല്പനപ്രകാരം വൈകാതെ തന്റെ വീ
ട്ടിലേക്ക് യാത്രയായപ്പോൾ വൃദ്ധനായ മറ്റൊരു
ദീൎഘദൎശി ബെത്തെലിൽനിന്നു, അവന്റെ വഴിയെ
ഓടി കളവു പറഞ്ഞു തെറ്റിച്ചു മടക്കി വീട്ടിൽ പാൎപ്പി
ച്ചു. ആയവൻ ദൈവകല്പനെക്ക് വിരോധമായി ഭ
ക്ഷിച്ചു കുടിച്ചശേഷം കഴുതപ്പുറമേറി തന്റെ സ്ഥല
ത്തേക്ക് പുറപ്പെട്ടു പോയി. വഴിക്കൽ വെച്ച ഒരു
സിംഹം അവനെ കണ്ടു പിടിച്ചു കൊന്നു, കഴുതയെ
യും ശവത്തെയും തൊടാതെ നിന്നു കൊണ്ടിരുന്നു.
വൃദ്ധനായ ദീൎഘദൎശി ആ അവസ്ഥ കേട്ടപ്പോൾ,
ഇത് അനുസരണക്കേടിന്നുള്ള ശിക്ഷ എന്നറിഞ്ഞു
പുറപ്പെട്ടു പോയി. ശവത്തെ എടുത്തു കുഴിച്ചിട്ടു.

യരൊബ്യാം ഇപ്രകാരമുള്ള ദേവശിക്ഷകളെ ക
ണ്ടിട്ടും ദുൎന്നടപ്പിനെ വിടാതെയും മനസ്സു തിരിയാതെ
യും ബിംബങ്ങളെ സേവിച്ചു രാജ്യത്തെയും പ്രജക
ളെയും വഷളാക്കി കളഞ്ഞു. ഇസ്രയേല്യർ യഹോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/134&oldid=183057" എന്ന താളിൽനിന്ന് ശേഖരിച്ചത്