ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൦ —

സമയം "യഹോവാപ്രവാചകരിൽ ഞാനത്രെ ശേ
'ഷിപ്പുള്ളു; ബാളിന്നുള്ളവർ ൪൫൦ പേരുണ്ടല്ലോ!" ഒരു
കാളയെ അവരും ഒരു കാളയെ ഞാനും ബലികഴിക്കട്ടെ!
ആരും തീ കൊളുത്തരുതു. "അവർ തങ്ങളുടെ ദേവനാ
"മത്തെ വിളിക്കട്ടെ, ഞാനും യഹോവാനാമത്തെ വിളി
"ക്കും; തീ കൊണ്ടു ഉത്തരം കല്പിക്കുന്നവൻ അത്രെ ദൈ
"വമാകേണ്ടു" എന്ന് പറഞ്ഞത് എല്ലാവൎക്കും സമ്മ
തമായി. പൂജാരികൾ ഒരു കാളയെ കൊന്നു ഒരുക്കി
തറമേൽ വെച്ചു ഉദയം മുതൽ ഉച്ചയോളം ബാളെ വി
ളിച്ചു തുള്ളി ചുറ്റിക്കൊണ്ടിരുന്നു. ഉത്തരം ഒന്നും വ
രാഞ്ഞപ്പോൾ എലീയ പരിഹസിച്ചു "ബാൾ ധ്യാനി
"ക്കുന്നുവോ? പ്രയാണമായോ? ഉറങ്ങുന്നുവോ? എ
"ന്തോ, തിണ്ണം വിളിപ്പിൻ!" എന്നു പറഞ്ഞതു കേട്ടു
അവർ നിലവിളിച്ചു തങ്ങളെ കുത്തി വെട്ടി മുറിച്ചും
കൊണ്ടു സന്ധ്യയോളം വെളിച്ചപ്പെട്ടു, എന്നിട്ടും ഉ
ത്തരം ഉണ്ടായതും ഇല്ല.

ബലി കഴിക്കേണ്ടതിന്നു നേരമായപ്പോൾ എലീ
യാ ജനങ്ങളെ അടുക്കെ വിളിച്ചു ഇടിഞ്ഞുപോയ യ
ഹോവയുടെ തറയെ നന്നാക്കി, ചുറ്റും കുഴിച്ചു വിറക്
അടുക്കി കാളയെ കണ്ടം ആക്കി തറമേൽ വെച്ചു. കുഴി
നിറവോളം ബലിയുടെ മേൽ വെള്ളം ഒഴിപ്പിച്ചശേ
ഷം എലീയാ: "അബ്രഹാം ഇഛാക്ക് യാക്കൊബ്
"എന്നവരുടെ ദൈവമായ യഹോവയേ! ഇസ്രയേ
"ലിൽ നീ ദൈവമെന്നും ഞാൻ നിന്റെ വേലക്കാ
"രൻ എന്നും ഇതൊക്കയും നിന്റെ വചനപ്രകാരം
ചെയ്തു എന്നും അറിയുമാറാക്കേണമേ!" എന്നു പ്രാ
ൎത്ഥിച്ച ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/138&oldid=183061" എന്ന താളിൽനിന്ന് ശേഖരിച്ചത്