ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൩൪ —

അനന്തരം എലീശാ ഒരു സ്ഥലത്തു വന്നു ഒരു ദീ
ൎഘദൎശിയുടെ വിധവ അവനെ കണ്ടപ്പോൾ: "എൻ
"ഭൎത്താവ് മരിച്ചു പോയി ഇപ്പോൾ കടക്കാർ എന്റെ
"രണ്ടു പുത്രന്മാരെ അടിമകളാക്കി കൊണ്ടു പോകു
"വാൻ വന്നിരിക്കുന്നു" എന്നു സങ്കടപ്പെട്ടു പറഞ്ഞ
പ്പോൾ എലീശാ:"നിന്റെ വീട്ടിൽ എന്തുണ്ടു?" എന്നു
ചോദിച്ചതിന്നു അവൾ നിന്റെ ദാസിക്കു ഒരു
"കുടം എണ്ണ മാത്രം" ഉണ്ടെന്നു പറഞ്ഞാറെ, നീ
"പോയി അയൽക്കാരികളോടു ഒഴിഞ്ഞ പാത്രങ്ങളെ
"ചോദിച്ചു വാങ്ങി, പിന്നെ നീയും പുത്രന്മാരും വീ
"ട്ടിൽ ചെന്നു വാതിൽ പൂട്ടി, എണ്ണ കുടത്തിൽനിന്നു
"ഉള്ള പാത്രങ്ങളെ വക്കോളം നിറെക്ക" എന്നു കല്പിച്ചു.
അവൾ അപ്രകാരം ചെയ്തു പാത്രങ്ങളെ നിറെച്ചു
തീൎന്നാറെ, മകനോടു: "ഇനിയും ഒരു പാത്രം കൊണ്ട്
"കൊടു" എന്നു പറഞ്ഞതിന്നു പാത്രമെല്ലാം നിറഞ്ഞു
എന്നു ചൊന്നാറെ എണ്ണ തീൎന്നു പോയി. പിന്നെ
എലീശാ "എണ്ണ വിറ്റു നിന്റെ കടം തീൎത്തു, ശേഷ
"മുള്ളത് കൊണ്ടു നിയും പുത്രന്മാരും അഹോവൃത്തി
"കഴിച്ചു കൊൾക? എന്നു പറഞ്ഞു.

പിന്നെ സുറിയാണിരാജാവിന്റെ പടനായക
നായ നയമാന്നു കുഷ്ഠരോഗം പിടിച്ചിട്ടു അവന്റെ
ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയേല്യസ്ത്രീ അതി
നെ കണ്ടപ്പോൾ "എന്റെ യജമാനൻ ശമൎയ്യയിൽ
"പാൎക്കുന്ന ദീൎഘദൎശിയെ ചെന്നു കണ്ടാൽ കൊള്ളാം;
"ആയവൻ രോഗശാന്തി വരുത്തും" എന്നു ബോധി
പ്പിച്ചാറെ, നയമാൻ വളരെ സമ്മാനങ്ങളെ എടുത്തു
തേരിൽ കയറി, ഇസ്രയേൽനാട്ടിലേക്ക് യാത്രയായി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/142&oldid=183065" എന്ന താളിൽനിന്ന് ശേഖരിച്ചത്