ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൪൩ —

അയച്ചു, യഹൂദരാജ്യത്തിലെ ഉറപ്പുള്ള പട്ടണങ്ങളെ
പിടിച്ചു യരുശലേമിനെയും വളഞ്ഞു. അവൻ ജീവ
നുള്ള ദൈവത്തെ ദുഷിച്ചപ്പോൾ ഹിജക്കിയ്യാ തന്റെ
വസ്ത്രങ്ങളെ കീറി ഇസ്രയേൽദൈവത്തോടു പ്രാ
ൎത്ഥിച്ചു. എന്നാറെ, യഹോവയുടെ ദൂതൻ പുറപ്പെട്ടു
അശ്ശൂൎയ്യപാളയത്തിൽ വന്നു, ഒരു രാത്രിയിൽ തന്നെ
൧,൮൫,൦൦൦ ആളുകളെ ഒടുക്കിയാറെ, സൻഹെരിബ്
ശേഷിച്ചവരോടു കൂട നിനവെയിലേക്ക് മടങ്ങി
പ്പോകയും ചെയ്തു.

അനന്തരം ഹിജക്കിയ്യാ ഒരു മഹാവ്യാധി പിടി
ച്ചു വലഞ്ഞു കിടന്ന സമയം പ്രവാചകനായ യ
ശായ അവന്റെ അടുക്കെ ചെന്നു: "നീ മരിക്കുമാറാ
"കയാൽ, നിന്റെ വീട്ടുകാൎയ്യങ്ങളെ ക്രമപ്പെടുത്തുക"
എന്നു ചൊന്നാറെ, ഹെജക്കിയ്യാ കരഞ്ഞു ആയുസ്സു
നീട്ടിത്തരുവാൻ ദൈവത്തോടപേക്ഷിച്ചു. യശായ
വീട്ടിലേക്ക് പോകുമ്പോൾ യഹോവ കല്പിച്ചു നീ മട
ങ്ങി ചെന്നു ഹിജക്കിയ്യാവോടു: "ഞാൻ നിന്റെ പ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/151&oldid=183075" എന്ന താളിൽനിന്ന് ശേഖരിച്ചത്