ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൩൯ —

അവൎക്കും ശുശ്രൂഷ ചെയ്തിരുന്നു. ഒരു നാൾ രാവി
ലെ അവർ വിഷാദിച്ചിരിക്കുന്നതിനെ കണ്ടു, ആയ
തിന്റെ സംഗതി എന്തെന്നു ചോദിച്ചാറെ, "ഞങ്ങൾ
"ഓരൊ സ്വപ്നം കണ്ടു; അതിന്റെ അൎത്ഥം പറയുന്ന
"വരെ കിട്ടുന്നില്ല" എന്നു ചൊന്നതിന്നു "അൎത്ഥം അ
"റിയിക്കുന്നതു ദൈവകാൎയ്യം തന്നെ, എങ്കിലും സ്വ
"പ്നപ്രകാരം കേൾക്കാമല്ലൊ" എന്നു ചോദിച്ചു. അ
പ്പോൾ മദ്യപ്രമാണി "മൂന്നു കൊമ്പുകളോടും തളിൎത്തും
"പൂ വിടൎന്നും കുലകൾ പഴുത്തുമുള്ള ഒരു മുത്തിരിങ്ങാവ
"ള്ളിയെ കണ്ടു. ആ പഴങ്ങൾ പിഴിഞ്ഞു ചാറുപാന
"പാത്രത്തിൽ ആക്കി യജമാനന്റെ കയ്യിൽ കൊടുത്തു
"എന്നു പറഞ്ഞപ്പോൾ" യോസെഫ് "ആ കൊമ്പു
"കൾ മൂന്നും മൂന്നു ദിവസങ്ങളാകുന്നു; ഇനി മൂന്നു ദി
"വസത്തിന്നകം നിന്നെ സ്ഥാനത്തു നിറുത്തും. അ
"തിന്റെ ശേഷം നീ പാനപാത്രത്തെ രാജാവിന്റെ
"കയ്യിൽ കൊടുത്തു സുഖമായിരിക്കുമ്പോൾ, എന്നെ
"ഓൎത്തു,വസ്തുത അറിയിച്ചു. ഇവിടെ നിന്നു വിടു
"വിപ്പാൻ സംഗതി വരുത്തേണമെ" എന്നു അവ
നോടു പറഞ്ഞു. പിന്നെ അപ്പപ്രമാണിയും "വെ
"ണ്മയുള്ള മൂന്നു കൊട്ട എന്റെ തലയിൽ ഉണ്ടായി
"രുന്നു. മേലേ വെച്ച കൊട്ടയിൽ ഉണ്ടായ നല്ല തര
"മായ അപ്പങ്ങളെ പക്ഷികൾ കൊത്തി തിന്നു" എ
ന്നു കണ്ടപ്രകാരം പറഞ്ഞപ്പോൾ യോസെഫ് "മൂ
"ന്നു കൊട്ട മൂന്നു ദിവസം ആകുന്നു; മൂന്നു ദിവസത്തി
"ന്നകം നിന്നെ ഒരു മരത്തിന്മേൽ തൂക്കിക്കും, പക്ഷി
"കൾ നിന്റെ മാംസം തിന്നും" എന്നു അവനോടു
അറിയിച്ചു. അതിന്റെ മൂന്നാം ദിവസം രാജാവ്

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/47&oldid=182967" എന്ന താളിൽനിന്ന് ശേഖരിച്ചത്