ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൯ —

പിടിച്ചു കരഞ്ഞു, ജ്യേഷ്ഠന്മാരെയും ചുംബിച്ചു കര
ഞ്ഞു അന്യോന്യം സംസാരിച്ചു. ആ വൎത്തമാനം
രാജാവു കേട്ടപ്പോൾ പ്രസാദിച്ചു, യോസേഫിനോടു
"നിന്റെ അഛ്ശനെയും കുഡുംബങ്ങളെയും വരുത്തു
"ക. അതിന്നു വേണ്ടുന്ന രഥങ്ങളും മറ്റും ഇവിടെ
"നിന്നു കൊടുത്തയക്ക" എന്നു കല്പിച്ചപ്രകാരം അ
വൎക്കു ദ്രവ്യവും അന്നവസ്ത്രാദികളും കൊടുത്തു, വഴി
ക്കൽനിന്നു ശണ്ഠ കൂടരുതെന്നു പറഞ്ഞയച്ചു. അ
വരും സന്തോഷത്തോടെ കനാനിലേക്ക് യാത്രയാ
കയും ചെയ്തു.

൧൯. യാക്കൊബ് മിസ്രയിലേക്ക്
പോയി വസിച്ചത്.

അനന്തരം ആ ൧൧ സഹോദരന്മാർ അഛ്ശന്റെ
അടുക്കെ, എത്തി യോസെഫ് ജീവിച്ചിരിക്കുന്നു; മി
സ്രയിലെ സൎവ്വാധികാരിയാകുന്നു എന്നു അറിയിച്ച
പ്പോൾ, അവൻ ഭൂമിച്ചു പ്രമാണിക്കാതെ ഇരുന്നു.
പിന്നെ യോസെഫ് പറഞ്ഞ വാക്കുകൾ കേട്ടു, കൊടു
ത്തയച്ച തേരുകളും മറ്റും കണ്ടപ്പോൾ, സന്തോഷ
ത്താൽ അവന്റെ ആത്മാവ് ഉണൎന്നു "മതി, എന്മ
"കൻ ഇരിക്കുന്നു; ഞാൻ മരിക്കും മുമ്പെ അവനെ
"പോയി കാണും" എന്നു തെളിഞ്ഞു പറഞ്ഞു. അതി
ന്റെ ശേഷം അവൻ കുഡുംബങ്ങളോടും സകല
പദാൎത്ഥങ്ങളോടും കൂട പുറപ്പെട്ടു മിസ്രയിൽ എത്തി
ആ വൎത്തമാനം യോസെഫ് കേട്ടപ്പോൾ, തന്റെ

5

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/57&oldid=182977" എന്ന താളിൽനിന്ന് ശേഖരിച്ചത്