ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൬൬ —

തമ്മിൽ പറഞ്ഞാറെ, "ഇത് യഹോവ ആകാശ
"ത്തിൽനിന്നു ഭക്ഷിപ്പാൻ തന്നിരിക്കുന്ന അപ്പം
"ആകുന്നു" എന്നു മോശെ അറിയിച്ചു. വെള്ളം കുറ
വായ സമയം "നീ ഞങ്ങളെ ദാഹത്താൽ നശിപ്പി
"പ്പാൻ എന്തിന്നു കൂട്ടിക്കൊണ്ടുവന്നു?" എന്നു നീര
സപ്പെട്ടു പറഞ്ഞപ്പോൾ, മോശെ യഹോവയോടു നി
ലവിളിച്ചു, കല്പന പ്രകാരം ദണ്ഡുകൊണ്ടു ഒരു പാറ
മേൽ അടിച്ചാറെ, വെള്ളം വന്നു ജനങ്ങൾ കുടിക്കയും
ചെയ്തു.

അങ്ങിനെ സഞ്ചരിക്കുന്ന സമയത്തു കവൎച്ച
ക്കാരായ അമലേക്യർ വന്നു, യുദ്ധം തുടങ്ങി പലരെ
യും കൊന്നപ്പോൾ, യോശുവ സൈന്യത്തോടു കൂട
അവരുടെ നേരെ പൊരുതു, മോശെ കുന്നിന്മുകളിൽ
കരേറി പ്രാൎത്ഥിച്ചു. കൈ പൊങ്ങിച്ചിരിക്കുമ്പോൾ,
ഇസ്രയേല്യൎക്കു വീൎയ്യം വൎദ്ധിച്ചു, കൈ താഴ്ത്തിയ
പ്പോൾ, ശത്രു പ്രബലപ്പെട്ടു. കൈ തളൎന്നു താഴ്ത്തിയാ
റെ, അഹരോനും ഹ്രരും ഇരുപുറവും നിന്നു മോശെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-1.pdf/74&oldid=182994" എന്ന താളിൽനിന്ന് ശേഖരിച്ചത്