ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- ൮ -

വെച്ചുണ്ടായ വൎത്തമാനമൊക്കയും മറിയ യോസേ
ഫ് മുതലായവരോടും അറിയിച്ചാറെ, എല്ലാവരും അ
തിശയിച്ചു; മറിയയൊ ഈ വചനങ്ങൾ എല്ലാം മന
സ്സിൽ സംഗ്രഹിച്ചും ധ്യാനിച്ചും കൊണ്ടിരുന്നു.

എട്ടാം ദിവസം അവർ പൈതലിന്നു പരിഛേദ
ന കഴിച്ചു, യേശുവെന്നു പേർ വിളിച്ചു. നാല്പത് ദിവ
സം കഴിഞ്ഞാറെ, മോശധൎമ്മപ്രകാരം അവനെ യരു
ശലേമിൽ കൊണ്ടുപോയി ദൈവാലയത്തിൽ കല്പി
ച്ച ബലികളെ കഴിച്ചു, മരിക്കുമ്മുമ്പെ ലോകരക്ഷിതാ
വിനെ കാണുമെന്നു ദൈവകല്പനയുണ്ടാകയാൽ, അ
വിടെ പാൎത്തുവരുന്ന വൃദ്ധനായ ശിമ്യോനെന്ന ദൈ
വഭക്തൻ പരിശുദ്ധാത്മനിയോഗത്താൽ ദൈവാല
യത്തിൽ ചെന്നു കുഞ്ഞനെ കണ്ടു, കയ്യിൽ വാങ്ങി,
കൎത്താവെ! സൎവ്വ വംശങ്ങൾക്കും വേണ്ടി സ്ഥാപിച്ച
നിന്റെ രക്ഷ കണ്ണാലെ കാണുകകൊണ്ടു അടിയാ
നെ സമാധാനത്തോടെ വിട്ടയക്കുന്നു എന്നു ചൊ
ല്ലി സ്തുതിച്ചു. പിന്നെ മാതാവോടു: കണ്ടാലും പല ഹൃദ
യങ്ങളിലെ നിരൂപണങ്ങൾ വെളിപ്പെടുവാന്തക്കവ
ണ്ണം ഇവൻ ഇസ്രയേലിൽ അനേകരുടെ വീഴ്ചെ
ക്കായും എഴുനീല്പിനായും ചമഞ്ഞു വിരുദ്ധലക്ഷണ
മായി കിടക്കുന്നു; നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ
കടന്നു പോകും എന്നു പറഞ്ഞു, അവരെ അനുഗ്ര
ഹിച്ച ശേഷം, വൃദ്ധയായ ഹന്ന എന്നൊരു പ്രവാ
ചകിയും അവന്റെ അരികിൽ ചെന്നു വന്ദിച്ചു, ദൈ
വത്തെ സ്തുതിച്ചു, രക്ഷക്കായി യരുശലേമിൽ കാ
ത്തിരിക്കുന്ന എല്ലാവരൊടും അവനെ കൊണ്ടു സം
സാരിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/10&oldid=182606" എന്ന താളിൽനിന്ന് ശേഖരിച്ചത്