ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൧൩ —

ണക്കേടുകളെയും മഹാ പാപങ്ങളെയും വൎണ്ണിച്ചശേ
ഷം കഠിനകണ്ഠക്കാരും ഹൃദയത്തിലും ചെവികളിലും
ചേലാകൎമ്മം ഇല്ലാത്തവരുമായവരെ നിങ്ങൾ എപ്പോ
ഴും പരിശുദ്ധാത്മാവിനെ വിരോധിക്കുന്നു. നിങ്ങളുടെ
പിതാക്കന്മാർ ചെയ്തപ്രകാരം നിങ്ങളും ചെയ്യുന്നു; നീ
തിമാനായ ക്രിസ്തുവിന്റെ വരനിനെ മുന്നറിയിച്ച
പ്രവാചകന്മാരെ അവർ പീഡിപ്പിച്ചു കൊന്നു; നി
ങ്ങളും ആ നീതിമാനെ ദ്രോഹിച്ചു വധിച്ചുവല്ലൊ; ദൈ
വദൂതന്മാരുടെ പ്രവൃത്തിയാൽ നിങ്ങൾക്ക് ന്യായപ്ര
മാണം വന്നു എങ്കിലും ആയതിനെ പ്രമാണിച്ചില്ല;
എന്നതു കേട്ടാറെ, അവരുടെ ഹൃദയങ്ങൾ കോപം
കൊണ്ടുരുകി പല്ലു കടിച്ചാറെ, അവൻ പരിശുദ്ധാ
ത്മാവിനാൽ നിറഞ്ഞവനായി ആകശത്തേക്ക് നോ
ക്കി ദൈവ മഹത്വത്തെയും ദൈവത്തിന്റെ വലത്തു
ഭാഗത്തു യേശു നിൽക്കുന്നതിനെയും കണ്ടു; ഇതാ സ്വ
ൎഗ്ഗം തുറന്നു മനുഷ്യ പുത്രൻ ദൈവത്തിന്റെ വലഭാ
ഗത്തിരിക്കുന്നതും ഞാൻ കാണുന്നു എന്നു പറഞ്ഞ
പ്പൊൾ, അവർ ഘോരമായി നിലവിളിച്ചു ചെവിക
ളെ പൊത്തി, അവന്റെ നേരെ പാഞ്ഞു ചെന്നു
അവനെ നഗരത്തിൽനിന്ന് പുറത്തു തള്ളിക്കളഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/115&oldid=182712" എന്ന താളിൽനിന്ന് ശേഖരിച്ചത്