ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൨ —

എന്നു അവർ വിചാരിച്ചു ഒരു ദിവസത്തെ പ്രയാ
ണത്തിൽ തിരെഞ്ഞിട്ടും കാണായ്കകൊണ്ടു, രണ്ടാമ
തും യരുശലേമിലേക്ക് ചെന്നു മൂന്നു ദിവസം അ
ന്വേഷിച്ചാറെ, ദൈവാലയത്തിൽ ഗുരുജനമദ്ധ്യത്തി
ങ്കൽ ചോദ്യോത്തരങ്ങൾ ചെയ്തുകൊണ്ടിക്കുന്നത്

കണ്ടാശ്ചൎയ്യപ്പെട്ടു, അവന്റെ വാക്കുകളെ കേട്ടവരെ
ല്ലാവരും അവന്റെ ബുദ്ധിയും പ്രത്യ്ത്തരങ്ങളും വി
ചാരിച്ചു അതിശയിച്ചു. എന്നാറെ അമ്മ മകനെ, നീ
ചെയ്തതെന്തു? ഞങ്ങൾ നിന്നെ അന്വേഷിച്ചു വള
രെ അദ്ധ്വാനിച്ചു നടന്നു എന്നു പറഞ്ഞാറെ, അവ
ൻ നിങ്ങൾ എന്തിന് എന്നെ അന്വേഷിച്ചു, എ
ന്റെ പിതാവിനുള്ള വറ്റിൽ ഞാൻ ഇരിക്കേണ്ടുന്ന
ത് നിങ്ങൾ അറിയുന്നില്ലയൊ എന്നു പറഞ്ഞു, ആ
വാക്കിന്റെ അൎത്ഥം അവൎക്കു തോന്നിയില്ല; പിന്നെ
അവൻ അവരോടു കൂട നചറത്തിൽ പോയി കീഴട
ങ്ങിയിരുന്നു, ആത്മാവിലും ശക്തിയിലും ദൈവത്തോ
ടും മനുഷ്യരോടുമുള്ള കൃപയിലും വളൎന്നു; അമ്മ ഈ
വചനങ്ങൾ മനസ്സിൽ നിക്ഷേപിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/14&oldid=182610" എന്ന താളിൽനിന്ന് ശേഖരിച്ചത്