ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൫ —

തട്ടാതിരിപ്പാൻ നിന്നെ താങ്ങേണ്ടതിന്നു ദൈവദൂതന്മാ
ൎക്കു ആജ്ഞയുണ്ടു എന്നെഴുതി ഇരിക്കുന്നു എന്നു പ
റഞ്ഞാറെ, കൎത്താവായ ദൈവത്തെ പരീക്ഷിക്കരു
തെന്നും എഴുതീട്ടുണ്ടു എന്നു യേശു കല്പിച്ചു. അനന്ത
രം പിശാച് അവനെ എത്രയും ഉയൎന്ന ഒരു പൎവ്വത
ശിഖരത്തിന്മേൽ കൊണ്ടുപോയി സകല രാജ്യങ്ങ
ളേയും അവറ്റിലുള്ള വിഭ്രൂതിയേയും കാണിച്ചു, ഈ
മഹത്വം ഒക്കയും എന്നിൽ ഏല്പിച്ചിരിക്കുന്നു, എന്റെ
മനസ്സ് പോലെ ആൎക്കെങ്കിലും കൊടുക്കാം; നീ എന്നെ
നമസ്കരിച്ചാൽ എല്ലാം നിണക്ക് തരാം എന്നു പറ
ഞ്ഞശേഷം, സാത്താനെ, നീ പോക നിന്റെ ക
ൎത്താവായ ദൈവത്തെ മാത്രമെ വന്ദിച്ചു സേവിക്കേ
ണം എന്ന വേദവാക് ഉച്ചരിച്ചപ്പോൾ, പിശാച്
അവനെ വിട്ടു പോയാറെ, ദൈവദൂതന്മാർ വന്നു ശു
ശ്രൂഷിക്കയും ചെയ്തു.

൬. ശിഷ്യന്മാരെ വിളിച്ചതും കാനാ
യിലെ കല്യാണവും.

യോഹന്നാൻ ഒരു ദിവസം യൎദ്ദൻ നദീതീരത്തു
ടെ യേശു വരുന്നത് കണ്ടു, കൂടയുള്ള യോഹന്നാൻ
ആന്ത്രയ എന്ന രണ്ടു ശിഷ്യന്മാരോടു: ഇതാ ലോക
പാപം എടുത്തുകൊള്ളുന്ന ദൈവത്തിന്റെ കുഞ്ഞാടു
എന്നു പറഞ്ഞശേഷം, ശിഷ്യന്മാർ യേശുവിന്റെ
പിന്നാലെ ചെന്നു അവൻ തിരിഞ്ഞു, നിങ്ങൾ എ
ന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചാറെ, അവർ2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/17&oldid=182613" എന്ന താളിൽനിന്ന് ശേഖരിച്ചത്