ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൮ —

സ്ത്രീ വന്നു കിണറ്റിൽനിന്നു വെള്ളം എടുത്തപ്പോൾ,
എനിക്ക് കുടിപ്പാൻ തരിക എന്നു യേശു പറഞ്ഞത്
കേട്ടു, യഹൂദനായ നീ ശമൎയ്യക്കാരത്തിയോടു വെ
ള്ളത്തിന്നു ചോദിക്കുന്നതെന്തു എന്നു പറഞ്ഞു. അ
പ്പോൾ യേശു ദൈവാനുഗ്രഹത്തേയും നിന്നോടു
വെള്ളം ചോദിക്കുന്നവനെയും അറിഞ്ഞെങ്കിൽ നീ
ചോദിക്കും: അവൻ നിണക്ക് ജീവനുള്ള വെള്ളം
തരികയും ചെയ്യുമായിരുന്നു; ഐ വെള്ളം കുടിക്കുന്ന
വൻ പിന്നെയും ദാഹിക്കും: ഞാൻ കൊടുക്കുന്ന വെ
ള്ളം കുടിക്കുന്നവനു പിന്നെയും ഒരു നാളും ദാഹിക്ക
യില്ല എന്നു പറഞ്ഞാറെ, അവൾ കൎത്താവെ! ദാഹി
ക്കാതെയും ഇവിടെ വെള്ളം കോരുവാൻ വരാതെയും
ഇരിക്കേണ്ടതിന്നു, ആ വെള്ളം എനിക്ക് തരേണം
എന്നപേക്ഷിച്ചപ്പോൾ. യേശു നിന്റെ ഭൎത്താവി
നെ വിളിച്ചു കൊണ്ടുവരിക എന്നു കല്പിച്ചു. സ്ത്രീ എ
നിക്ക് ഭൎത്താവില്ല എന്ന് പറഞ്ഞത് കേട്ടു, യേശു
ശരി, നിണക്ക് അഞ്ചു ഭൎത്താക്കന്മാർ ഉണ്ടായിരുന്നു;
ഇപ്പോഴുള്ളവൻ നിന്റെ ഭൎത്താവല്ല എന്നു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/20&oldid=182616" എന്ന താളിൽനിന്ന് ശേഖരിച്ചത്