ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൫൭ —

മൂന്നു കൂടാരങ്ങളെ ഉണ്ടാക്കാം എന്നു പറഞ്ഞ ശേഷം,
പ്രകാശമുള്ളൊരു മേഘം വന്നു അവരുടെ മീതെ നി
ഴലിച്ചു ഇവൻ എന്റെ ഇഷ്ടപുത്രനാകുന്നു ഇവ
നെ ചെവിക്കൊൾവിൻ എന്നു മേഘത്തിൽനിന്നു
ഒരു ശബ്ദവുമുണ്ടായി. ആയത് കേട്ടാറെ, അവർ
ഭയപ്പെട്ടു നിലത്തു വീണു യേശു അവരെ തൊട്ടു എ
ഴുനീറ്റു ഭയപ്പെടാതിരിപ്പിൻ എന്നു പറഞ്ഞു. പിന്നെ
മലയിൽനിന്നു ഇറങ്ങുമ്പൊൾ, അവൻ അവരോടു
മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു ജീവിച്ചെഴുനീ
ല്ക്കും മുമ്പെ ഈ ദൎശനം ആരോടും പറയരുതെന്നു ക
ല്പിക്കയും ചെയ്തു.

൧൩. യേശു മൂന്നു പ്രാവശ്യം ബത്താ
ന്യയിൽ വന്നത്.

യേശു യരുശലെം സമീപമുള്ള ബത്താന്യഗ്രാ
മത്തിൽ ദൈവഭക്തനായ ലാജരെയും സഹോദരിമാ
രായ മറിയെയും മൎത്തായെയും സ്നേഹിച്ചു, പലപ്പോ
ഴും അവരുടെ വീട്ടിൽ പോയി പാൎത്തുകൊണ്ടിരുന്നു.
അവൻ ഒരു ദിവസം അവിടെ ഇരുന്നപ്പോൾ, മറി
യ അവന്റെ കാല്കലിരുന്നു വചനങ്ങളെ കേൾക്കു
ന്ന നേരം വളരെ പണി എടുത്തു വലഞ്ഞ മൎത്തായും
അരികിൽ ചെന്നു കൎത്താവെ എന്റെ സഹോദരി
പണി എടുപ്പാൻ എന്നെ വിട്ടിരിക്കുന്നതു നീ വിചാ
രിക്കുന്നില്ലയൊ, അവളെ നിക്ക് സഹായിപ്പാൻ
കല്പിക്കേണം എന്നു പറഞ്ഞാറെ, യേശു മൎത്തായെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/59&oldid=182656" എന്ന താളിൽനിന്ന് ശേഖരിച്ചത്